ഭൂമിക്ക് വ്യാജരേഖ: രണ്ടുപേർ കൂടി അറസ്‌റ്റിൽ
text_fieldsആലുവ: ചൂർണിക്കരയിലെ ഭൂമി തരംമാറ്റാൻ വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റ് ചെയ്ത മുഖ്യ പ ്രതികളായ ഇടനിലക്കാരൻ അബുവും ലാൻഡ് റവന്യൂ കമീഷണറേറ്റ് ഉദ്യോഗസ്ഥൻ അരുണും റിമാൻഡിൽ. ഇവരെ കൂടാതെ രണ്ടു പേര െക്കൂടി പൊലീസ് അറസ്‌റ്റ് ചെയ്തു. ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്നാണ് പ്രതികളെ കോടതിയിൽ ഹാജരാക്ക ി റിമാൻഡ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങും.
പ്രധാന പ്രതി കാലടി ശ്രീമൂ ലനഗരം ശ്രീഭൂതപുരം അപ്പേലി വീട്ടില്‍ അബൂട്ടി എന്ന അബു (43), ഇയാളെ സഹായിച്ച ലാൻഡ് റവന്യൂ കമീഷണർ ഓഫിസിലെ ഓഫിസ് അസിസ ്‌റ്റൻറ് കരമന മേലാറന്നൂര്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആര്യനാട് പാലോട് വാഴൂട്ട്ക്കാല കോട്ടയപ ്പന്‍ കാവിന് സമീപം അരുണ്‍ നിവാസില്‍ അരുണ്‍ കുമാറും (34) വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. അബുവിനെ ഏഴാറ്റുമുഖത് ത് ഒളിവില്‍ താമസിക്കാന്‍ സഹായിച്ച ബന്ധുക്കളായ അഷറഫ്, റഷീദ് എന്നിവരെയാണ് ശനിയാഴ്ച അറസ്‌റ്റ് ചെയ്തത്.
ബന്ധ ുക്കളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞ അബുവിനെ പിടികൂടി ചോദ്യംചെയ്തപ്പോഴാണ് അരുണ്കുമാറിെൻറ ബന്ധം വെളിപ് പെട്ടത്. അബു തയാറാക്കിയ വ്യാജരേഖയിൽ സീൽ പതിച്ച് നൽകിയത് അരുണായിരുന്നു. അബുവിെൻറ ബന്ധുവിെൻറ സുഹൃത്താണ് അരുണ്‍. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. ശനിയാഴ്ച അരുണിനെ ആലുവ ഡിവൈ.എസ്.പി ഓഫിസ ിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ഭൂമി തരംമാറ്റാൻ ഏഴു ലക്ഷം ര ൂപയാണ് അബു ഉടമ ഹംസയുടെ പക്കല്‍നിന്ന് കൈപ്പറ്റിയത്. റവന്യൂ ഭാഷയില്‍ ഉത്തരവുകള്‍ തയാറാക്കി പരിചയമുള്ള അബു അതി െൻറ അടിസ്‌ഥാനത്തിലാണ് വ്യാജരേഖ നിർമിച്ചത്. ഓഫിസർ ഇല്ലാതിരുന്ന സമയത്താണ് അരുൺ സീൽ ദുരുപയോഗം ചെയ്തതെന്നാണ് കണ്ടെത്തൽ. 30,000 രൂപയാണ് ഇതിന് അരുൺ വാങ്ങിയത്. കസ്‌റ്റഡിയിലായ ശേഷം പൊലീസ് അബുവിനെ കൊണ്ട് റവന്യൂ ഭാഷയില്‍ ഉത്തരവുകള്‍ എഴുതിച്ച് ഈ കാര്യം ഉറപ്പ് വരുത്തി. വില്ലേജ് ഓഫിസർ, താലൂക്ക് ഓഫിസിലെ ജീവനക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്.
അരുണിേൻറത് ആശ്രിതനിയമനം; വ്യാജരേഖ ഔദ്യോഗികമാക്കി മാറ്റി സഹായം
ആലുവ: പിതാവിെൻറ മരണത്തെ തുടർന്ന് ലാൻഡ് റവന്യൂ കമീഷണർ ഓഫിസിൽ ആശ്രിത നിയമനം ലഭിച്ചയാളാണ് ചൂർണിക്കര വ്യാജരേഖ നിർമാണ കേസിൽ അറസ്റ്റിലായ ഓഫീസ് അസിസ്റ്റൻറ് അരുൺകുമാർ. 26ാം വയസ്സില്‍ ജോലിയില്‍ പ്രവേശിച്ച അരുൺ കോണ്‍ഗ്രസ് അനുകൂല എന്‍.ജി.ഒ സംഘടനയുടെ ഭാരവാഹിയാണെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. ഓഫിസിലെത്തി പഞ്ച് ചെയ്തശേഷം സംഘടന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് പോവുന്നത് പതിവാക്കിയ അരുൺ ജോലി സ്‌ഥലത്ത് സ്‌ഥിരമായി ഹാജരാകാറില്ലായിരുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
തിരുവനന്തപുരത്തെ ഡി.ടി.പി സെൻററിൽ തയാറാക്കിയ ലാൻഡ് റവന്യൂ കമീഷണറുടെ വ്യാജ ഉത്തരവ് അബു അരുണിനെ ഏൽപിക്കുകയും അരുണ്‍ ഇത് യഥാർഥ സീലുകൾ പതിച്ച് ‘ഔദ്യോഗിക’ രേഖയാക്കി തിരിച്ചു നൽകുകയുമാണ് ചെയ്തത്. ലാൻഡ് റവന്യൂ കമീഷണര്‍ ഓഫിസിനകത്ത് കൊണ്ടുപോയി ഓഫിസ് സീലും സീനിയര്‍ സൂപ്രണ്ടിെൻറ പേരിലുള്ള മറ്റൊരു സീലും പതിച്ച് നൽകി. സൂപ്രണ്ട് ഉച്ചയൂണിന് പോയ സമയത്താണ് സീലുകൾ പതിച്ചതെന്നാണ് അറിയുന്നത്. ഈ വ്യാജ ഉത്തരവ് പിന്നീട് ചൂര്‍ണിക്കര വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും സമർപ്പിക്കുകയായിരുന്നു.
എന്നാല്‍, നേരായ മാര്‍ഗത്തിലൂടെയല്ലാതെ ഉത്തരവ് എത്തിയത് ഇവർക്ക് വിനയായി. ഇക്കാരണത്താൽ വില്ലേജ് ഓഫിസില്‍നിന്ന് മടക്കുകയായിരുന്നു. ആര്‍.ഡി.ഒയുടെ ഉത്തരവ് വേണമെന്ന് പറഞ്ഞാണ് അത് ലഭിക്കില്ലെന്ന് അറിയാമായിരുന്ന അബു അതിെൻറയും വ്യാജരേഖ തയാറാക്കി. പറവൂരിലെ ഡി.ടി.പി സെൻററില്‍ ആർ.ഡി.ഒയുടെ വ്യാജ ഉത്തരവ് തയാറാക്കി കൈവശമുണ്ടായിരുന്ന പഴയ ഉത്തരവിലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വെട്ടി ഒട്ടിച്ച് ഫോട്ടോസ്‌റ്റാറ്റെടുത്താണ് രേഖയാക്കിയത്.
വില്ലേജ് ഓഫിസില്‍ ഈ രേഖ നല്‍കിയെങ്കിലും ഒറ്റ നോട്ടത്തില്‍ തന്നെ വ്യാജരേഖയാണെന്ന് ഓഫിസര്‍ തിരിച്ചറിഞ്ഞതോടെ ആസൂത്രണം മുഴുവൻ പാളി. വില്ലേജ് ഓഫിസർ മേലധികാരികളെ വിവരം അറിയിച്ചശേഷം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബുവും അരുൺകുമാറും പൊലീസ് പിടിയിലായത്. ആലുവ റൂറല്‍ എസ്.പി രാഹുല്‍.ആര്‍. നായരുടെയും അഡീഷനല്‍ എസ്.പി എം.ജെ. സോജെൻറയും നിർദേശ പ്രകാരം ഡിവൈ.എസ്.പി കെ.എ. വിദ്യാധരനാണ് കേസ് അന്വേഷിക്കുന്നത്. ആലുവ സി.ഐ. സലീഷ്, എസ്.ഐ പി.കെ. മോഹിത്, എ.എസ്.ഐ സുരേഷ്, മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അബ്‌ദുൽ റഹ്മാന്, സിജന്‍, റോണി, നിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നവാബ്, ഷെമീര്‍, ജെറി, ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ചൂർണിക്കര വ്യാജരേഖ: സീലുകൾ പതിച്ചുനൽകിയത് അരുൺകുമാർ
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ ചൂര്‍ണിക്കര വില്ലേജിൽ 25 സെൻറ് നിലംനികത്താനായി തയാറാക്കിയ വ്യാജ ഉത്തരവിൽ ലാന്‍ഡ് റവന്യൂ കമീഷണർ ഓഫിസിലെ സീല്‍ പതിപ്പിച്ചത് ഓഫിസ് അസിസ്റ്റൻറ് അരുൺകുമാർ. വ്യാജ ഉത്തരവിലെ റൗണ്ട് സീലും നെയിം സീലും ലാൻഡ് കമീഷണർ ഓഫിസിലേതാെണന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. സീനിയർ സൂപ്രണ്ട് ശ്രീകുമാറിെൻറ നെയിം സീലാണ് വ്യാജരേഖയിൽ ഉപയോഗിച്ചത്. കമീഷണർ യു.വി. ജോസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അദ്ദേഹം റവന്യൂ മന്ത്രിക്ക് നൽകിയ ഇടക്കാല റിപ്പോർട്ടിൽ സീൽ രണ്ടും യഥാർഥത്തിലുള്ളതാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇക്കാര്യം അന്വേഷിക്കാൻ പൊലീസിൽ പരാതി നൽകിയത്.
മുൻ സർക്കാറിെൻറ കാലത്ത് അഞ്ചുവർഷം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണെൻറ പേഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്നു അരുൺകുമാർ. ഭരണം മാറിയപ്പോഴാണ് കമീഷണർ ഓഫിസിൽ അസിസ്റ്റൻറായി എത്തിയത്. അവിടെ വിവിധ സെക്ഷനുകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. വ്യാജരേഖ തയാറാക്കിയ അബുവിനെ ചോദ്യംചെയ്തതോടെയാണ് ലാൻഡ് കമീഷണർ ഓഫിസിലെ ഉദ്യോഗസ്ഥബന്ധം തെളിഞ്ഞത്. വെള്ളിയാഴ്ച രാവിലെ ആലുവ പൊലീസ് അരുൺകുമാറിനെ തേടി ഓഫിസിലെത്തി.
എന്നാൽ, ഓഫിസിൽ അരുൺ എന്ന പേരിൽ അഞ്ച് ജീവനക്കാരുണ്ടായിരുന്നു. അതിൽ നാലുപേരും ക്ലർക്കുമാരായിരുന്നു. പ്രാഥമിക വിവരങ്ങൾ തിരക്കിയശേഷം പൊലീസ് മടങ്ങി. പിന്നീട് എത്തിയത് അരുൺകുമാറിെൻറ ഫോട്ടോയുമായാണ്. അപ്പോഴേക്കും അരുൺകുമാർ പൂജപ്പുര ഗവ. ക്വാർട്ടേഴ്സിലേക്ക് പോയിരുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്താണ് അരുണിന് ഗവ. ക്വാർട്ടേഴ്സ് ലഭിച്ചത്. എൻ.ജി.ഒ അസോസിയേഷൻ അംഗം ആയതിനാലാണ് മന്ത്രി തിരുവഞ്ചൂരിെൻറ പേഴ്സനൽ സ്റ്റാഫിൽ അംഗമായത്.
അബു നാലാം പ്രതി; ആദ്യപ്രതികൾ ഹംസയും കുടുംബവും
ആലുവ: ചൂര്‍ണിക്കര വ്യാജരേഖ നിര്‍മാണക്കേസിൽ ഭൂവുടമ തൃശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ ഹംസയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രധാന പ്രതിയായ ഇടനിലക്കാരൻ അബു നിലവിൽ നാലാം പ്രതിയാണ്. എന്നാൽ, ഹംസയെ പൊലീസ് മാപ്പുസാക്ഷിയാക്കാൻ ഇടയുണ്ടെന്നാണ് സൂചനകൾ. ഹംസയുടെ മകള്‍ ഇപ്പോൾ രണ്ടാം പ്രതിയും ഭാര്യ മൂന്നാം പ്രതിയുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അരുണ്‍ അഞ്ചാം പ്രതിയാണ്. ഹംസയെ മാപ്പുസാക്ഷിയാക്കിയാൽ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഒന്നാം പ്രതിയായി അബുവും രണ്ടാം പ്രതിയായി അരുണും വരാനാണ് സാധ്യത. സ്ഥലം ഉടമകളായ മറ്റ് രണ്ടുപേരും ഹംസയോടൊപ്പം മാപ്പുസാക്ഷികളായേക്കും. പൊലീസ് ഹംസയെ ചോദ്യം ചെയ്തപ്പോൾ ഭൂമി തരം മാറ്റാൻ സഹായം തേടുക മാത്രമാണുണ്ടായതെന്നാണ് മൊഴി നൽകിയത്. ഇതിലൂടെയാണ് പ്രധാന പ്രതികളായ അബുവിലേക്കും അരുണിലേക്കും അന്വേഷണം എത്തിയത്. വ്യാജരേഖ നിർമിച്ച കാര്യം അറിയില്ലെന്നും ഹംസ പൊലീസിനോട് പറഞ്ഞിരുന്നു.
സഹോദരനൊപ്പമാണ് ഹംസ വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമി വാങ്ങിയത്. സഹോദരന് പണം നല്‍കിയശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം ഹംസയും കുടുംബവും സ്വന്തമാക്കുകയായിരുന്നു. 1994-95 കാലത്ത് ഭൂമി നികത്തി ഗോഡൗണ്‍ നിർമിച്ചു. പലചരക്കുസാധനങ്ങള്‍ മൊത്തമായും ചില്ലറയായും വില്‍ക്കുന്ന വൻകിട കച്ചവട സ്ഥാപനമാണ് ഇവിടെ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.