ചൂർണിക്കരയിലെ വ്യാജരേഖ: ഉദ്യോഗസ്ഥർക്കും പങ്കെന്ന് സംശയം
text_fieldsകൊച്ചി: ആലുവ താലൂക്കിലെ ചൂർണിക്കരയിൽ നികത്തുഭൂമി തരം മാറ്റാൻ വ്യാജരേഖ തയാറാക്കി യ സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നു. വ്യാജരേഖ നിർമിക്കാൻ പ്രത ികൾക്ക് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടാകാം എന്ന സംശയത്തിെൻറ അടിസ്ഥാനത്തി ലാണ് പൊലീസും വിജിലൻസും ഈ വഴിക്ക് അന്വേഷണം നടത്തുന്നത്.
കാലടി സ്വദേശി അബു എന്ന ഇടനിലക്കാരനാണ് ഏഴുലക്ഷം രൂപ വാങ്ങി വ്യാജരേഖ തയാറാക്കി നൽകിയതെന്നും രേഖ വ്യാജമാണെന്ന് അറിയില്ലായിരുെന്നന്നുമാണ് ഭൂവുടമ ഹംസ പൊലീസിന് നൽകിയ മൊഴി. ഇതിെൻറ അടിസ്ഥാനത്തിൽ അബുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലാൻഡ് റവന്യൂ കമീഷണറുടെയും ആർ.ഡി.ഒയുടെയും പേരിൽ സംശയത്തിനിടയില്ലാത്തവിധം റവന്യൂ ഭാഷയിൽ യഥാർഥമെന്ന് തോന്നിപ്പിക്കുന്ന രേഖ തയാറാക്കണമെങ്കിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കൂടിയേ തീരൂ എന്ന നിഗമനത്തിലാണ് പൊലീസ്.
അബുവിനെ കണ്ടെത്തിയാൽ മാത്രെമ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരടക്കമുള്ളവരെക്കുറിച്ച വിവരം ലഭിക്കൂ. അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അബുവിെൻറ കാലടി ശ്രീഭൂതപുരത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ചില റവന്യൂ അപേക്ഷഫോറങ്ങൾ മാത്രമാണ് കണ്ടെത്താനായത്.
വ്യാജരേഖ തയാറാക്കിയതുമായി ബന്ധപ്പെട്ട തെളിെവാന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തിന് സമാന്തരമായി വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.