Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ വാർത്തയിലൂടെ...

വ്യാജ വാർത്തയിലൂടെ സി.എച്ച്.എം.എം കോളജിനെ തകർക്കാൻ ശ്രമമെന്ന് ട്രസ്റ്റ്

text_fields
bookmark_border
വ്യാജ വാർത്തയിലൂടെ സി.എച്ച്.എം.എം കോളജിനെ തകർക്കാൻ ശ്രമമെന്ന് ട്രസ്റ്റ്
cancel

തിരുവനന്തപുരം: വർക്കല ചാവർകോട് സി.എച്ച്.എം.എം കോളജിനെ വ്യാജവാർത്തകളിലൂടെ തകർക്കാർ ആസൂത്രിത നീക്കം നടക്കുകയാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നടൻ സലിംകുമാർ പെങ്കടുത്ത പൊതുപരിപാടിയുടെ ദൃശ്യം കാട്ടി ജനം ചാനൽ കോളജിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. വിദ്യാർഥികൾ ഒാരോ ഡിപ്പാർട്മെൻറിനും വേണ്ടി ഉപേയാഗിക്കുന്ന പതാകകൾ ഭീകരരുടേതാണെന്ന് ചിത്രീകരിച്ചാണ് വ്യാജവാർത്ത നൽകിയത്.

തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ ട്രസ്റ്റ് നിയമനടപടി സ്വീകരിക്കും.വാർത്ത വന്നതിനു പിന്നിലെ ഒരു വിഭാഗം കോളജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ഇതിനു പിന്നിൽ ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

വർഗീയ പ്രചാരണത്തിനെതിരെ നടപടിയെടുക്കണം –എസ്.െഎ.ഒ

തിരുവനന്തപുരം: സി.എച്ച്.എം.എം കോളജിൽ നിരോധിത സംഘടനകൾക്കു വേണ്ടി വിദ്യാർഥികൾ പ്രകടനം നടത്തിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച ചാനൽ-പത്ര മാധ്യമങ്ങൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് എസ്.െഎ.ഒ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വിദ്യാർഥികളുടെ ജീവന് ഭീഷണിയാകുന്ന വർഗീയ പ്രചാരണവും മുസ്ലിം സമുദായത്തിനു നേരെ മതസ്പർധ വളർത്തുന്ന വിദ്വേഷ പ്രചാരണങ്ങളുമാണ് നടക്കുന്നത്. എസ്.ഐ.ഒ ഡി.ജി.പിക്കും ജില്ല െപാലീസ് മേധാവിക്കും അയിരൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർക്കും നൽകിയ പരാതിയിൽ തുടർനടപടിയെടുക്കാനുള്ള സമ്മർദവും സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfake newsmalayalam newsCHMM Collagevarkala collage
News Summary - CHMM Collage trust allege fake news -kerala news
Next Story