Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടിക്കടത്തിൽ...

കുട്ടിക്കടത്തിൽ ബിഹാറിന്‍റെ സത്യവാങ്മൂലം; രമേശും മുനീറും പ്രതിരോധത്തിൽ

text_fields
bookmark_border
ramesh-chennithala-mk-muneer
cancel

കോഴിക്കോട്: സൗജന്യ വിദ്യാഭ്യാസം നൽകാൻ കേരളത്തിലെ അഗതി-അനാഥശാലകളിലേക്ക് കൊ ണ്ടുവന്ന കുട്ടികളെ മനുഷ്യക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കേരള പൊലീസി െൻറ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിഹാർ സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാ ക്കിയതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉപനേതാവ് എം.കെ. മുനീറും കടുത്ത പ് രതിരോധത്തിലായി.

സംസ്ഥാന മന്ത്രിസഭയിൽ മുനീർ സാമൂഹിക നീതി വകുപ്പും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പും കൈയാളുേമ്പാൾ, 2014ൽ മേയിലാണ് ബിഹാറിലെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തിനായി കേരളത്തിലേക്കയച്ച കുട്ടികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തത്. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ശിശുക്ഷേമ സമിതിയുടെ അന്നത്തെ ജില്ല ചെയർമാെൻറ പരാതിയിൽ പൊലീസാണ് 600 കുട്ടികളെ കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിന് ദരിദ്രമക്കളെ കണ്ണീരുകുടിപ്പിക്കുകയും അവരുടെ വിദ്യാഭ്യാസ അവകാശവും ഭക്ഷണവും മുടക്കുകയും ചെയ്ത സംഭവത്തിൽ ഗൂഢാലോചകരെ കയറൂരിവിട്ട അന്നത്തെ ആഭ്യന്തര മന്ത്രിയും വകുപ്പ് മന്ത്രിയും പരസ്യമായി മാപ്പുപറയണമെന്ന് സമസ്തയുെട വിദ്യാർഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും എം.കെ. മുനീർ പ്രതിപക്ഷ ഉപനേതാവുമായി സഭയിലുണ്ടാവുേമ്പാൾ മാപ്പു പറയാനുള്ള മാന്യതയെങ്കിലും ഇരുവരും കാണിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലും ഇരുവരുടെയും അന്നത്തെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. എം.കെ. മുനീറാവട്ടെ, പ്രതിഷേധം തണുപ്പിക്കാൻ സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുവരുകയാണ്.

ബിഹാർ, ഝാർഖണ്ഡ്, പശ്ചിമബംഗാൾ, ജമ്മു-കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര വിദ്യാർഥികൾ കേരളത്തിലെ അഗതി-അനാഥ മന്ദിരങ്ങളിൽ എത്തി സൗജന്യ വിദ്യാഭ്യാസം നേടിവരുകയായിരുന്നു. എന്നാൽ, പൊലീസ് നടപടിയോടെ ഇതാകെ തകിടം മറിഞ്ഞു. സംസ്ഥാനത്തെ അനാഥാലയങ്ങളിലൊക്കെ പിന്നീട് പൊലീസിെൻറ നിരന്തരം റെയ്ഡും പരിശോധനകളുമായിരുന്നു. പലരും അറസ്റ്റിലാവുകയും മറ്റു പലർക്കും ഒളിവിൽ പോവേണ്ടി വരുകയും െചയ്തു. ഇതോടെ ഇതര സംസ്ഥാനങ്ങളിൽനിന്ന് പഠിക്കാനെത്തിയ കുട്ടികൾക്ക് പഠനം മുടങ്ങി നാട്ടിലേക്ക് തിരിക്കേണ്ടിവന്നു.

മുസ്ലിം സമുദായ നേതൃത്വം നിരന്തരം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പിൽനിന്നോ മന്ത്രിമാരിൽനിന്നോ നീതിപൂർവമായ നടപടിയൊന്നും ഉണ്ടായതുമില്ല. ഈ സാഹചര്യത്തിലാണ് കേരള ശിശുക്ഷേമ സമിതിയുടെയും പൊലീസിെൻറയും വാദം തള്ളി ബിഹാർ സർക്കാർ സത്യവാങ്മൂലം നൽകിയത്. കുട്ടികൾക്ക് മോശമായ പെരുമാറ്റമോ, അവഹേളനമോ നേരിട്ടിട്ടില്ലെന്നും ബിഹാർ സർക്കാർ വ്യക്തമാക്കി.

കുട്ടികളെ സൗജന്യ വിദ്യാഭ്യാസത്തിന് കൊണ്ടുവന്നതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് കേരള ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുക്കം മുസ്ലിം ഒാർഫനേജ് കമ്മിറ്റി സമർപ്പിച്ച ഹരജിയിൽ സുപ്രീംേകാടതി നിർദേശത്തെ തുടർന്നാണ് ബിഹാറിലെ എൻ.ഡി.എ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmk muneermalayalam newsChild Traficking
News Summary - Child Traficking Ramesh Chennithala MK Muneer -Kerala News
Next Story