കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിക്കൽ; 12 പേർ കൂടി അറസ്റ്റിൽ
text_fieldsതിരുവനന്തപുരം/മലപ്പുറം: സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരയുകയും പ്രചരിപ്പിക്കുകയും ചെയ്ത 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീലവിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിെൻറ ഭാഗമായി കേരള പൊലീസ് ആവിഷ്കരിച്ച ‘ഓപറേഷന് പി ഹണ്ട്’ പദ്ധതിയുടെ ഭാഗമായാണ് അറസ്റ്റ്.
സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് വിദ്യാർഥി ഉള്‍പ്പെടെ പിടിയിലായത്. 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നിർദേശപ്രകാരം വെള്ളിയാഴ്ച രാവിലെ ആറിന് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയാണ് അവസാനിച്ചത്. ഇൻറർപോളിെൻറ സഹകരണത്തോടെ 21 സ്ഥലങ്ങളിലായിരുന്നു പരിശോധന. വാട്സ്ആപ്, ഫേസ്ബുക്ക്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ് എസ്, പത്തനംതിട്ട വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത്, എറണാകുളം സ്വദേശികളായ അനൂപ്, രാഹുല്‍ ഗോപി, കണ്ണൂര്‍ മതിപറമ്പ് സ്വദേശികളായ ജിഷ്ണു എ, രമിത് കെ, കരിയാട് സ്വദേശി ജി.പി ലിജേഷ്, മലപ്പുറം കോഡൂർ ഒറ്റത്തറയിൽ ജോലി ചെയ്തിരുന്ന വയനാട് മേപ്പാടി സ്വദേശി മാടശ്ശേരി വീട്ടിൽ സാദിഖ് അലി (30) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ജില്ലയില്‍ ഒരാള്‍കൂടി പിടിയിലായിട്ടുണ്ട്.
ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ മൂന്നാംതവണയാണ് സംസ്ഥാന വ്യാപക റെയ്ഡ് നടത്തുന്നത്. ഇതുവരെ 38 പേർ പിടിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.