ചിഫ്ചാഫ് ഇലക്കുരുവിയുടെ ആദ്യചിത്രം കുമ്പളയിൽനിന്ന്
text_fieldsതൃശൂർ: പക്ഷിനിരീക്ഷകർക്ക് പിടികൊടുക്കാതെ ഒളിച്ചുനടന്ന ചിഫ്ചാഫ് ഇലക്കുരുവി ഒടുവിൽ കാമറയിൽ കുരുങ്ങി. തൃശൂർ സ്വദേശി മനോജ് കരിങ്ങാമഠമാണ് കാസർകോട് കുമ്പളയിൽനിന്ന് പക്ഷിയുടെ ചിത്രം പകർത്തിയത്.
‘ചിഫ്ചാഫ്’ എന്ന ശബ്ദമനുകരിച്ച് പാട്ടുപാടുന്നതുകൊണ്ടാണ് ഈ പേരു വന്നത്.
അപൂർവമായി കേരളത്തിൽ വിരുന്നുവരുന്ന ഇലക്കുരുവികളുടെ സാന്നിധ്യം ശബ്ദംകൊണ്ട് മാത്രമാണ് ഇരവികുളം, രാജമല, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിലെ പക്ഷി സർവേകളിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. 12 സെൻറീമീറ്റർ മാത്രം വലുപ്പവും ഏഴുഗ്രാം തൂക്കവുമുള്ള കുഞ്ഞൻ കുരുവികളാണിവ. സ്വന്തം ഭാരത്തിെൻറ മൂന്നിലൊന്ന് തൂക്കം പ്രാണികളെ ഒരുദിവസം ഇവ അകത്താക്കും.
മഞ്ഞുകാല വിരുന്നുകാരായ ഇവയുടെ പ്രജനകേന്ദ്രങ്ങൾ ഏഷ്യയിലെയും യൂറോപ്പിലെയും വടക്കൻ മിതശിതോഷ്ണ മേഖലകളാണ്. മഞ്ഞുകാലം ആരംഭിക്കുമ്പോൾ തെക്കുപടിഞ്ഞാറൻ യൂറോപ്പിലേക്കും തെക്കേ ഏഷ്യയിലേക്കും വടക്കേ ആഫ്രിക്കയിലേക്കും ദേശാടനം നടത്തും. ശാസ്ത്രനാമം ഫില്ലോസ്കോപസ് കോളിബിറ്റ എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.