10,000 അടിയന്തര സഹായം; വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്തു ലക്ഷം
text_fieldsതിരുവനന്തപുരം: പ്രളയബാധിത കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം നൽകാ ൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൂർണമായി തകർന്ന വീടുകൾ പുനർനിർമിക്കാൻ നാല് ലക ്ഷം വീതവും വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം വീതവും നൽകുമെന്നും മുഖ്യമ ന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ വി യോഗത്തിൽ മന്ത്രിസഭ അനുശോചിച്ചു.
പ്രളയജലം പ്രവേശിച്ച വീടുകളിലെ കുടുംബങ്ങൾ, പ് രകൃതിക്ഷോഭത്തില് ഭാഗികമായോ പൂര്‍ണമായോ (15 ശതമാനം മുതല്‍ 100 ശതമാനംവരെ) തകര്‍ച്ച നേര ിട്ട വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങൾ, മുന്നറിയിപ്പനുസരിച്ച് വീടുവിട്ട് സര ്ക്കാര് അംഗീകൃത ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങള്‍ എന്നിവരെ ദുരന്തബാധിത കുടു ംബമായി കണക്കാക്കും. വില്ലേജ് ഓഫിസര്‍മാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ട റിമാര്‍ എന്നിവര്‍ പരിശോധിച്ചാണ് അന്തിമ തീരുമാനത്തിലെത്തുക. സംസ്ഥാന ദുരന്ത പ്രതി കരണ നിധിയിൽ നിന്നാകും 10,000 രൂപ വീതം നൽകുക.
- മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മാനദണ ്ഡങ്ങള്ക്കനുസൃതമായി നഷ്ടപരിഹാരം നല്‍കും. (നാല് ലക്ഷം വീതം)
- തകർന്നതോ വാസയോഗ ്യമല്ലാതാവുകയോ ചെയ്ത (75 ശതമാനത്തിലേറെ തകർന്ന) വീടുകൾ പുനർനിർമിക്കാനാണ് നാ ല്‍ ലക്ഷം രൂപ നൽകുന്നത്.
- വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഭൂമി വാങ്ങാൻ ആറ് ലക ്ഷവും വീടിന് നാല് ലക്ഷവും അടക്കം പത്ത് ലക്ഷം നൽകും.
- പ്രളയബാധിത മേഖലയിലുള്ളവ ർക്ക് 15 കിലോ വീതം സൗജന്യ റേഷൻ നൽകും. എ.എ.വൈ (അന്നയോജന-അന്ത്യോദയ) കാർഡുള്ളവർക്ക് നിലവിൽ 35 കിലോ സൗജന്യ ഭക്ഷ്യധാന്യം നൽകുന്നതിനാൽ അവർ ഇതിൽ വരുന്നില്ല. തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകും.
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ അദാലത്
തിരുവനന്തപുരം: പ്രളയത്തിൽ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാൻ അദാലത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആധാര്‍ കാര്‍ഡ്, എസ്.എസ്.എൽ.സി, റേഷന്‍ കാര്‍ഡ്, വാഹന രജിസ്ട്രേഷന് രേഖ, ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന് സംബന്ധിച്ച രേഖകള്‍, ജനനമരണ, വിവാഹ രേഖകള്‍, ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പ് സൗജന്യമായി അദാലത്തുകളില്‍ നല്‍കും.
- വെള്ളപ്പൊക്കത്തില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഒന്നുമുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്ക് പുതിയത് നല്‍കും.
- പ്രളയത്തിെൻറ തീവ്രത കണക്കിലെടുത്ത് അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി നിശ്ചയിച്ച് വിജ്ഞാപനമിറക്കും.
- കൃഷിനാശത്തിന് കഴിഞ്ഞ പ്രളയകാലത്ത് നിശ്ചയിച്ച മാനദണ്ഡ പ്രകാരം നഷ്ടപരിഹാരം നൽകും. മത്സ്യകൃഷിയും ഇതിൽ വരും.
- സമയബന്ധിതമായി ദുരിതാശ്വാസ വിതരണത്തിനും വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും ശിപാർശ സമർപ്പിക്കുന്നതിന് മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചു. ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് അംഗങ്ങൾ.
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനകൾക്ക് എക്സ്ചേഞ്ച് ചാർജുകളും കമീഷനും ഒഴിവാക്കണമെന്ന് പൊതുമേഖല-സഹകരണ ബാങ്കുകളോട് ആവശ്യപ്പെടും. ദുരിതാശ്വാസ തുക ലഭിക്കേണ്ടവരുടെ ബാങ്ക് അക്കൗണ്ടുകെള മിനിമം ബാലൻസ് വ്യവസ്ഥയിൽനിന്ന് ഒഴിവാക്കാൻ ആവശ്യെപ്പടും.
- നാശനഷ്ടം കണക്കാക്കി കേന്ദ്ര സഹായം തേടുന്നതിന് മെമ്മോറാണ്ടം തയാറാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിെൻറ നേതൃത്വത്തിൽ സെക്രട്ടറിതല സമിതിക്ക് രൂപംനൽകി.
ദുരിതാശ്വാസ നിധി ഉദാര സംഭാവന നൽകാൻ ആഹ്വാനം
തിരുവനന്തപുരം: രണ്ടാമത്തെ പ്രളയത്തിെൻറകൂടി പശ്ചാത്തലത്തിൽ പുനർനിർമാണത്തിെൻറ വ്യാപ്തി കൂടിയെന്നും അതിനനുസരിച്ച വിഭവസമാഹരണമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഉദാരമായി സംഭാവന നൽകാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളവും അലവൻസും ചേർത്ത് ഒരുലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ദുരിതാശ്വാസ നിധി വിനിയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ അദ്ദേഹം വാർത്തസമ്മേളനത്തിൽ തള്ളി.
നിയമവിധേയമായ ഏതു സഹായവും സ്വീകരിക്കും. കഴിഞ്ഞ ദുരന്തത്തില്‍നിന്ന് കരകയറുന്ന ഘട്ടത്തിലാണ് പുതിയ ദുരന്തം. കഴിഞ്ഞ തകര്‍ച്ചയില്‍നിന്ന് കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 31,000 കോടിയെങ്കിലും വേണമെന്ന് യു.എന്‍ ഏജന്‍സികള്‍ കണക്കാക്കിയിരുന്നു. ആ ബാധ്യത വര്‍ധിച്ചു. അതിജീവിക്കുന്ന സമൂഹമാണ് നമ്മുടേത് എന്നത് ആവര്‍ത്തിച്ചുറപ്പിക്കേണ്ട ഘട്ടമാണിത്. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനും ക്യാമ്പുകളിലേക്ക് മാറ്റാനും കുടിവെള്ളവും ഭക്ഷണവും വസ്ത്രവും മറ്റും ലഭ്യമാക്കാനും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചു.
സാഹസികമായ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനി ജനജീവിതം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് മുന്നിൽ. അതിനായി സര്‍ക്കാറിനൊപ്പം ജനം കൈകോര്‍ക്കണം. മലയാളികള്‍ക്കെന്നും അഭിമാനിക്കാവുന്ന തരത്തിൽ ഒരുമയും സഹകരണവും ഉണ്ടാകേണ്ട ഘട്ടമാണിത്. എത്ര ചെറിയ തുകയും ചെറുതല്ല. എത്ര വലിയ തുകയും വലുതുമല്ല. അത്രമേല്‍ വ്യാപ്തിയുള്ളതാണ് കേരളം നേരിടുന്ന ദുരന്തം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യവും ആര്‍ക്കും പരിശോധിക്കാവുന്നതുമാണ്. പ്രയോജനം ലഭിക്കുന്നത് അര്‍ഹർക്ക് മാത്രമാണ്. കണക്കുകൾ സി.എ.ജി ഒാഡിറ്റ് ചെയ്യുന്നു. തെറ്റായ പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വേറെയാണ്. കേരള ദുരിതാശ്വാസ നിധിയുമായി സാമ്യമുള്ള വിലാസമുണ്ടാക്കി ഒരാള്‍ പണം തട്ടുന്നത് കണ്ടെത്തി. ഈ നിധി മുടക്കാന്‍ മാത്രമല്ല, കൊള്ളയടിക്കാനും ശ്രമമുണ്ട്. ഇത്തരം ശ്രമങ്ങളെ നേരിടും. ജനം നല്കിയ സംഭാവന പ്രളയ ദുരിതാശ്വാസത്തിനു മാത്രമാണ് ഉപയോഗിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ മേഖലയിൽ നിർമാണം അനുവദിക്കില്ല
തിരുവനന്തപുരം: പാറ, മണൽ ഉപയോഗം കുറക്കുംവിധം കെട്ടിടനിർമാണത്തിന് പ്രീഫാബ് രീതി വ്യാപകമാക്കാൻ ബോധവത്കരണം നടത്തുമെന്നും ഉരുൾപൊട്ടൽ സാധ്യത മേഖലകൾ കണ്ടെത്താൻ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ മേഖലയിൽ വീട് നിർമിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദുരന്ത തീവ്രത വര്‍ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുകയും പരിഹരിക്കാൻ ഇടപെടല്‍ നടത്തുകയും ചെയ്യും. ഉരുൾപൊട്ടൽ സാധ്യത സ്ഥലങ്ങൾ കണ്ടെത്തും.
മുൻകൂട്ടി തയാറാക്കിയ സാധനങ്ങൾ കൂട്ടിയോജിപ്പിച്ച് നിർമിക്കുന്ന പ്രീഫാബ് രീതിയിലേക്ക് കെട്ടിട നിർമാണം മാറ്റാൻ സർക്കാർ മുൻകൈയെടുക്കും. എളുപ്പത്തിൽ പ്രീഫാബ് കെട്ടിടങ്ങൾ ഉണ്ടാക്കാം. അതിന് ഗുണവും ഭദ്രതയുമുണ്ട്. അത്തരം രീതിയിലേക്ക് മാറാൻ ജനങ്ങൾ മാനസികമായി തയാറാകണം. നയപരമായ മാറ്റത്തിന് സർക്കാർതന്നെ മുൻകൈയെടുക്കും. ഇത്തരം കെട്ടിടങ്ങളുടെ മാതൃകയും സർക്കാർ നിർമിക്കും. ഉയർന്ന സ്ഥലങ്ങളിൽ മണ്ണെടുപ്പും പാറപൊട്ടിക്കലും ഭൂമിയിൽ ചലനം ഉണ്ടാക്കാനിടയുള്ള സാഹചര്യത്തിലാണ് ഖനനം നിർത്തിെവച്ചത്.
ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരന്തകാരണമെന്ന് പറയാനാവില്ല. ഗാഡ്ഗിൽ പുതുതായി മുന്നോട്ടുെവച്ച നിർദേശങ്ങളും സർക്കാർ പരിഗണിക്കും. ഭൂമി നഷ്ടപ്പെട്ടവർക്ക് സ്ഥലം കണ്ടെത്താൻ ആറ് ലക്ഷം നൽകുന്നുണ്ട്. ഭൂമി കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ലെങ്കിൽ സർക്കാർ മറ്റ് സാധ്യത ആരായും.വെള്ളത്തിെൻറ ഒഴുക്ക് സുഗമമാക്കാൻ നടപടിയുണ്ടാകും. ചില ഘട്ടത്തിൽ തീവ്രമഴയും വെള്ളപ്പൊക്കവും വരാം. ആ വെള്ളത്തിന് ഒഴുകാൻ സംവിധാനം വേണം. തോടുകളും മറ്റും വ്യാപകമായി നികത്തിയതോടെ വെള്ളത്തിന് പോകാൻ സ്ഥലമില്ലാതായി. ഇത്തരം കാര്യങ്ങളിൽ സർക്കാർ മുൻകൈയെടുത്ത് നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.