Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രിക്ക് വനംമാഫിയ ബന്ധം –സുധാകരന്‍

text_fields
bookmark_border
K Sudhakaran
cancel

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജനെതിരെ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടും നടപടിയെടുക്കാത്തതിനുപിന്നില്‍ വനംമാഫിയയും മുഖ്യമന്ത്രിയും തമ്മിലെ ബന്ധമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി.

റിപ്പോര്‍ട്ട് ലഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴും നടപടിയെടുക്കാന്‍ തയാറാകാത്തത് സംശയകരമാണ്. അഴിമതിക്കാരെ സംരക്ഷിക്കാനും ഉന്നതരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും കേസ് ഒത്തുതീർക്കാനുമാണ് മുഖ്യമന്ത്രിയും സര്‍ക്കാറും ശ്രമിച്ചത്.മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാൻ ശ്രമിച്ചത് കണ്ടെത്തിയിട്ടും അത് മുഖവിലക്കെടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെയേ യഥാർഥ പ്രതികളെ കണ്ടെത്താനാകൂ- സുധാകരന്‍ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muttil tree cut
News Summary - Chief Minister has mafia links
Next Story