Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കറി...

കോഴിക്കറി കിട്ടാത്തതിൽ പിണങ്ങി പുഴയിൽ ചാടിയ യുവാവ് തിരച്ചിലിനിടെ വീട്ടിലെത്തി 

text_fields
bookmark_border
chicken-curry
cancel

തിരുവില്വാമല (തൃശൂർ): ചോറിനൊപ്പം കോഴിക്കറി കിട്ടാത്തതിന് വീട്ടുകാരോട് പിണങ്ങി ഭാരതപ്പുഴയിൽ ചാടിയ യുവാവിനെ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരഞ്ഞത് അഞ്ചു മണിക്കൂർ. ഒടുവിൽ അർധരാത്രി ജീവനോടെ വീട്ടിൽ തിരിച്ചെത്തിയ യുവാവിനെ കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ വീട്ടുകാർ. 

പാമ്പാടി കമ്പനിപ്പടി സ്വദേശിയായ 22കാരനാണ് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ വീട്ടുകാരോട് പിണങ്ങി ബാഗിൽ വസ്ത്രവുമായി വീട്ടിൽനിന്നിറങ്ങിയത്. ഭാരതപ്പുഴയുടെ പാമ്പാടി കമ്പനിപ്പടി കടവിലെത്തി ബാഗ് കരയിൽ വെച്ചശേഷം കൂട്ടുകാർ നോക്കിനിൽക്കേ കുത്തിയൊഴുകുന്ന പുഴയിലേക്ക് ചാടി. കുറച്ചു ദൂരം നീന്തുന്ന യുവാവിനെ കൂട്ടുകാർ കണ്ടിരുന്നു. പിന്നീട് പുഴയിൽ അപ്രത്യക്ഷമായി. ഉടൻ സുഹൃത്തുക്കൾ പൊലീസിനെയും അഗ്നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്ന് പുഴയുടെ ഇരുകരകളിലും തിരച്ചിൽ നടത്തി. രാത്രിയായതോടെ തിരച്ചിൽ മതിയാക്കി. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ ബുധനാഴ്ച സ്‌കൂബ ടീമിനെ എത്തിച്ച് തിരച്ചിൽ തുടരാനായിരുന്നു തീരുമാനം. അതിനിടെ, അർധരാത്രി ഒന്നോടെ യുവാവ് വീട്ടിൽ എത്തുകയായിരുന്നു. പുഴയിൽ ചാടിയ ശേഷം മുങ്ങിയും പൊങ്ങിയും ഒരു കിലോമീറ്ററിലധികം നീന്തി കയറംപാറ കടവിൽ കരക്കുകയറി പാറയിൽ കിടന്നുറങ്ങിയെന്നും പിന്നീട് രാത്രി വീട്ടിൽ തിരിച്ചെത്തുകയായിരുന്നുവെന്നുമാണ് യുവാവ് പറയുന്നത്.                                                              

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyouthmalayalam newsChicken Curry
News Summary - Chicken curry youth -Kerala news
Next Story