ഛത്തിസ്ഗഢ് ചീഫ് ജസ്റ്റിസ് ഇടപെട്ടു; മലയാളി വിദ്യാർഥികൾ നാട്ടിലേക്ക്
text_fieldsന്യൂഡൽഹി: നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടും കേരള സർക്കാറിൽ നിന്ന് ഒരു വിവരവും ലഭിക്കാത്തതിനാൽ ഛത്തിസ്ഗഢിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ കേരളത്തിലേക്ക് എത്തിക്കാൻ ഛത്തിസ്ഗഢ് ചീഫ് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ ഇടപെട്ടു. റായ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വാഹന സൗകര്യവും മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിനോട് സംസാരിച്ച് ചീഫ് ജസ്റ്റിസ് ഒരുക്കി. തുടർന്ന് മൂന്ന് ബസുകളിലായി 61 വിദ്യാർഥികൾ കേരളത്തിലേക്ക് യാത്രതിരിച്ചു. ബസിൽ വിദ്യാർഥികളുടെ സുരക്ഷക്കായി വാർഡന്മാരെ നിയോഗിച്ചിരുന്നു. സൗജന്യമായാണ് ഇവരെ നാട്ടിലെത്തിക്കുന്നത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് റായ്പൂരിൽ കുടുങ്ങിയ മെഡിക്കൽ നഴ്സിങ് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ കേരള സർക്കാറിെൻറയും നോർക്കയുടെയും റെയിൽവേയുടെയും സഹായം തേടിയിരുെന്നങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. പിന്നീട് സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേന ഒമ്പത് വിദ്യാർഥിനികൾ ചീഫ് ജസ്റ്റിസ് രാമചന്ദ്ര മേനോന് ഛത്തിസ്ഗഢ് ഹൈകോടതി രജിസ്ട്രാർ മുഖേന കത്ത് നൽകുകയായിരുന്നു.
ഹൈകോടതി നടത്തിയ അന്വേഷണത്തിൽ കത്തിലെ ആവശ്യം ശരിയാണെന്ന് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ അഡ്വക്കറ്റ് ജനറലും ഇതിനെ അനുകൂലിച്ചു. തുടർന്ന് ചീഫ് ജസ്റ്റിസ് ഇക്കാര്യം ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിനെ അറിയിച്ചതോടെ സംസ്ഥാന സർക്കാർ വിദ്യാർഥികളെ കേരളത്തിലേക്ക് കൊണ്ട് പോകാൻ ബസുകൾ വിട്ടു നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.