ചെറുവള്ളി എസ്റ്റേറ്റ്: ഒടുവിൽ റവന്യൂ വകുപ്പ് സിവിൽ കേസ് ഫയൽ ചെയ്തു
text_fieldsകോട്ടയം: ഹാരിസൺ തോട്ടങ്ങളിൽ അവകാശം ഉറപ്പിക്കാൻ ഒടുവിൽ സിവിൽ കേസ് ഫയൽ െചയ്ത് റവന്യൂ വകുപ്പ്്. ചെറുവള്ളി എസ്റ്റേറ്റിെൻറ ഉടമസ്ഥത സർക്കാറിനാണെന്നുകാട്ടി പാലാ സബ് കോടതിയിലാണ് ആദ്യ ഹരജി നൽകിയത്. മറ്റ് തോട്ടങ്ങളുമായി ബന്ധപ്പെട്ട് അതത് ജില്ലകളിൽ ഉടൻ ഹരജികൾ ഫയൽ ചെയ്യും.
ഹാരിസൺ ഭൂമി ഏറ്റെടുത്ത സർക്കാർ നടപടി റദ്ദാക്കിയ ഹൈകോടതി, ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സിവില്‍ കോടതിയെ സമീപിക്കാൻ നിര്‍ദേശിച്ചിരുന്നു. ഇത് സുപ്രീംകോടതിയും ശരിവെച്ചിരുന്നു. ഇതോടെ ഹാരിസണിെൻറ വിവിധ തോട്ടങ്ങൾ ഏറ്റെടുക്കുന്നതിെൻറ ഭാഗമായി സിവിൽ കോടതികളെ സമീപിക്കണമെന്നുകാട്ടി ജൂൺ ആറിന് സർക്കാർ ഉത്തരവിറക്കി. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും ഹരജി നൽകിയിരുന്നില്ല. ഇത് വിവാദമായതോടെ നടപടി വേഗത്തിലാക്കാൻ റവന്യൂ മന്ത്രി നിർദേശം നൽകുകയായിരുന്നു.
സർക്കാറിനുവേണ്ടി േകാട്ടയം കലക്ടറാണ് ഗവ. പ്ലീഡർ സജി കൊടുവത്ത് മുഖേന ഹരജി നൽകിയിരിക്കുന്നത്. ഇത് ഫയലിൽ സ്വീകരിച്ച കോടതി അയന ചാരിറ്റബിൾ ട്രസ്റ്റ്, മുൻ കൈവശക്കാരായ ഹാരിസണ്‍സ് മലയാളം പ്ലാേൻറഷൻ കമ്പനി എന്നിവരടക്കം നാലുപേർക്ക് നോട്ടീസ് അയച്ചു. മുമ്പ് ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റിെൻറ േപരിലായിരുന്നു എസ്റ്റേറ്റെങ്കിലും അടുത്തിടെ ഇത് അയന ചാരിറ്റബിൾ ട്രസ്റ്റെന്ന് മാറ്റിയിരുന്നു. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായിട്ടുകൂടിയാണ് ആദ്യം കോട്ടയം ജില്ല ഭരണകൂടം ഹരജി ഫയൽ ചെയ്തിരിക്കുന്നത്.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ ആവശ്യമായ രേഖകളെല്ലാം ലഭ്യമായിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പ് നിലപാട്. ഭൂമി കൈവശം െവച്ചിരിക്കുന്നവർക്ക് പട്ടയങ്ങളോ ക്രയസർട്ടിഫിക്കറ്റുകളോ ഹാജരാക്കാൻ കഴിയില്ലെന്നും 1910ലെ സെറ്റിൽമെൻറ് രജിസ്റ്ററിൽ ഇത് ശ്രീപത്മനാഭസ്വാമിക്ഷേത്ര കാര്യങ്ങൾക്കായി മാറ്റിെവച്ച ഭൂമിയാണെന്നും മറ്റുമുള്ള വാദങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹാരിസൺസിൽ തുടങ്ങി ഗോസ്പൽ ഫോർ ഏഷ്യ വരെയുള്ള കൈമാറ്റങ്ങളെല്ലാം അനധികൃതമാണെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.