Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2019 5:39 PM GMT Updated On
date_range 20 Sep 2019 5:39 PM GMTചെറുപുഴ: കെ. കരുണാകരൻ സ്മാരക ട്രസ്റ്റിെൻറ അഞ്ച് ഭാരവാഹികൾ അറസ്റ്റിൽ
text_fieldsbookmark_border
കണ്ണൂർ/തളിപ്പറമ്പ്: ചെറുപുഴയിലെ കരാറുകാരൻ ജോസഫിെൻറ മരണത്തിന് കാരണക്കാരെന ്ന് ആരോപണമുള്ള അഞ്ചുപേരെ മറ്റൊരു കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ചെറുപുഴയി ലെ ലീഡർ കെ. കരുണാകരന് സ്മാരക ട്രസ്റ്റ്, ചെറുപുഴ െഡവലപ്പേഴ്സ് എന്നിവയുടെ ഡയ റക്ടർമാരാണ് അറസ്റ്റിലായവർ. കെ.പി.സി.സി ക്ഷണിതാവ് വയക്കരയിലെ കെ. കുഞ്ഞികൃഷ് ണന് നായർ (89), ട്രസ്റ്റ് സെക്രട്ടറിയും മുന്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറുമായ പുളിങ്ങോം കോഴിച്ചാലിലെ കൊച്ചുപുരയില്‍ റോഷി ജോസ് (48), മുസ്ലിം ലീഗ് നേതാവ് പുളിങ്ങോം ചുണ്ടയിലെ തൈവളപ്പില്‍ ടി.വി. അബ്ദുൽ സലീം (43), പുളിങ്ങോത്തെ ചൊവ്വാട്ടുകുന്നേല്‍ സി.ഡി. സ്കറിയ (73), പാടിയോട്ടുചാലിലെ ജാതിക്കുളത്തില് ജെ. സെബാസ്റ്റ്യന്‍ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ട്രസ്റ്റ് മുൻ ഭാരവാഹി ജയിംസ് പന്തമാക്കൽ 2014ൽ നൽകിയ പരാതിയിലാണ് നടപടി. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തില്‍ ആറു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി ഏഴരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജോസഫിെൻറ മരണത്തിന് കാരണക്കാരെന്ന് ബന്ധുക്കൾ പരാതി നൽകിയ എട്ടുപേരിൽ അറസ്റ്റിലായ അഞ്ചുപേരും ഉൾെപ്പടുന്നു.
ലീഡര്‍ കെ. കരുണാകരെൻറ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപ തിരിമറി നടത്തി തട്ടിയെടുത്തുവെന്നാണ് ജയിംസ് പന്തമാക്കല്‍ പരാതി നൽകിയത്. എന്നാൽ, പൊലീസ് കേസെടുത്തില്ല. പിന്നീട് കോടതിയെ സമീപിച്ച് അനൂകൂല ഉത്തരവ് നേടി. കരാറുകാരൻ ജോസഫിെൻറ മരണത്തെ തുടർന്ന് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്നീട് നടപടിയുണ്ടായത്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിക്കായി രണ്ടേക്കര്‍ സ്ഥലമെടുത്ത് അവിടെ അനുബന്ധമായി മള്‍ട്ടി പർപ്പസ് ഷോപ്പിങ് മാൾ ആരംഭിക്കാമെന്ന ധാരണയില്‍ ഓഹരിയിനത്തില്‍ ലക്ഷങ്ങള്‍ വാങ്ങിയശേഷം തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.
ചെറുപുഴയി ലെ ലീഡർ കെ. കരുണാകരന് സ്മാരക ട്രസ്റ്റ്, ചെറുപുഴ െഡവലപ്പേഴ്സ് എന്നിവയുടെ ഡയ റക്ടർമാരാണ് അറസ്റ്റിലായവർ. കെ.പി.സി.സി ക്ഷണിതാവ് വയക്കരയിലെ കെ. കുഞ്ഞികൃഷ് ണന് നായർ (89), ട്രസ്റ്റ് സെക്രട്ടറിയും മുന്‍ ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറുമായ പുളിങ്ങോം കോഴിച്ചാലിലെ കൊച്ചുപുരയില്‍ റോഷി ജോസ് (48), മുസ്ലിം ലീഗ് നേതാവ് പുളിങ്ങോം ചുണ്ടയിലെ തൈവളപ്പില്‍ ടി.വി. അബ്ദുൽ സലീം (43), പുളിങ്ങോത്തെ ചൊവ്വാട്ടുകുന്നേല്‍ സി.ഡി. സ്കറിയ (73), പാടിയോട്ടുചാലിലെ ജാതിക്കുളത്തില് ജെ. സെബാസ്റ്റ്യന്‍ (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ട്രസ്റ്റ് മുൻ ഭാരവാഹി ജയിംസ് പന്തമാക്കൽ 2014ൽ നൽകിയ പരാതിയിലാണ് നടപടി. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തില്‍ ആറു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി ഏഴരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജോസഫിെൻറ മരണത്തിന് കാരണക്കാരെന്ന് ബന്ധുക്കൾ പരാതി നൽകിയ എട്ടുപേരിൽ അറസ്റ്റിലായ അഞ്ചുപേരും ഉൾെപ്പടുന്നു.
ലീഡര്‍ കെ. കരുണാകരെൻറ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപ തിരിമറി നടത്തി തട്ടിയെടുത്തുവെന്നാണ് ജയിംസ് പന്തമാക്കല്‍ പരാതി നൽകിയത്. എന്നാൽ, പൊലീസ് കേസെടുത്തില്ല. പിന്നീട് കോടതിയെ സമീപിച്ച് അനൂകൂല ഉത്തരവ് നേടി. കരാറുകാരൻ ജോസഫിെൻറ മരണത്തെ തുടർന്ന് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്നീട് നടപടിയുണ്ടായത്. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിക്കായി രണ്ടേക്കര്‍ സ്ഥലമെടുത്ത് അവിടെ അനുബന്ധമായി മള്‍ട്ടി പർപ്പസ് ഷോപ്പിങ് മാൾ ആരംഭിക്കാമെന്ന ധാരണയില്‍ ഓഹരിയിനത്തില്‍ ലക്ഷങ്ങള്‍ വാങ്ങിയശേഷം തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story