Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അന്തംവിട്ട പ്രതി...

‘അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന’ അവസ്ഥയിലാണ് മന്ത്രി ജലീലെന്ന് ചെന്നിത്തല

text_fields
bookmark_border
chennithala-220919.jpg
cancel

കൊച്ചി: മാർക്ക് ദാന നടപടി പുറത്തുവന്ന ജാള്യതയിൽ 'അന്തംവിട്ട പ്രതി എന്തുംചെയ്യുമെന്ന' അവസ്ഥയിലാണ് മന്ത്രി കെ.ട ി. ജലീലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ മകന് നേരെ കെ.ടി. ജലീൽ ഉന്നയിച്ച ആരോപണം വിഡ്ഢിത്തമാണ്. സിവ ിൽ സർവിസ് പരീക്ഷയെ കുറിച്ച് അദ്ദേഹത്തിന് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

തന്‍റെ മകന് 2017ൽ സിവിൽ സർവിസ് പരീക്ഷയെഴുതി 210ാം റാങ്ക് കിട്ടിയതിലുള്ള വിഷമമാണ് ജലീലിനുള്ളത്. അപമാനിക്കുക മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം ആരോപണമെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നാം റാങ്ക് കിട്ടിയ ആൾക്ക് അഭിമുഖത്തിൽ തന്‍റെ മകനേക്കാൾ മാർക്ക് കുറവായത് സ്വാധീനിച്ചത് കൊണ്ടാണെന്ന ആരോപണം വിഡ്ഢിത്തമാണ്. ഇത്തരം ആരോപണങ്ങൾ കൊണ്ടൊന്നും ജലീൽ രക്ഷപ്പെടാൻ പോകുന്നില്ല. മാർക്ക് കുംഭകോണം നടത്തി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്ത് തരിപ്പണമാക്കിയ മന്ത്രിക്കെതിരെ കൂടുതൽ തെളിവുകൾ കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ, മാർക്ക് ദാനം അന്വേഷിക്കുകയാണെങ്കിൽ 2017ലെ സിവിൽ സർവിസ് പരീക്ഷയിലെ അഭിമുഖത്തിൽ എഴുത്തുപരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാർഥിയേക്കാൾ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവിെൻറ മകന് 30 മാർക്ക് അധികം ലഭിച്ചത് പരിശോധിക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ചെന്നിത്തല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalakerala newskt jaleelmalayalam newsmark donation
News Summary - chennithala's reply to kt jaleel -kerala news
Next Story