സംഘടനാ ദൗര്‍ബല്യം പരാജയകാരണമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സംഘടനാ ദൗര്‍ബല്യവും കോവിഡ് മഹാമാരിയും പ്രളയവുമാണ് യഥാർഥ കാരണങ്ങളെന്ന് ഹൈകമാൻഡ് നിയോഗിച്ച അശോക് ചവാന് സമിതിക്കു മുമ്പാകെ രമേശ് ചെന്നിത്തല അറിയിച്ചു. ഓണ്‍ലൈന്‍ മീറ്റിങ്ങിൽ ചെന്നിത്തല ഉൾപ്പെടെ എട്ട് എം.എല്‍.എമാരുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.
പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സര്‍ക്കാറിെൻറ സ്വജനപക്ഷപാതവും അഴിമതികളും പൊതുസമൂഹത്തില്‍ തുറന്നുകാട്ടാന്‍ കഴിെഞ്ഞന്ന് ചെന്നിത്തല അവകാശപ്പെട്ടു. സര്‍ക്കാറിന് നിരവധി തീരുമാനങ്ങൾ തിരുത്തേണ്ടിയും പിന്നാക്കം പോകേണ്ടിയും വന്നു. എന്നാൽ, സര്‍ക്കാറിനെതിരായ ആരോപണങ്ങള്‍ താഴേത്തട്ടിലെത്തിക്കാന്‍ കഴിയാത്തത് തിരിച്ചടിയായി. ബൂത്തുതലത്തിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കോവിഡ് കാരണം സാധിച്ചില്ല. വീടുകളില്‍ സ്ഥാനാർഥികളുടെ സ്ലിപ്പുകള്‍ പോലും എത്തിക്കാനായില്ല. ഭരണപക്ഷമാകട്ടെ, കോവിഡിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരെ സന്നദ്ധ പ്രവര്‍ത്തകരാക്കി സര്‍ക്കാര്‍ ചെലവില്‍ കിറ്റുകളും മറ്റ് ആനുകൂല്യങ്ങളും നല്കി സര്‍ക്കാറിന് അനുകൂലമായി വന്‍തോതിലുള്ള പ്രചാരണം നടത്തി.
കോവിഡ് കാരണം സര്‍ക്കാറിനെതിരായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. കോവിഡിെൻറ മറവില്‍ സര്‍ക്കാര്‍ ഒഴുക്കിയ പണവും ഭക്ഷണക്കിറ്റുകളും പെന്‍ഷനുമെല്ലാം തോല്‍വിക്ക് കാരണമായി. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന് ജയസാധ്യതയുള്ള പല മണ്ഡലങ്ങളിലും ബി.ജെ.പി ഇടതുമുന്നണിക്ക് വോട്ട് മറിച്ചു. ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും പണക്കൊഴുപ്പും സാമൂഹികമാധ്യമങ്ങള്‍ വഴി സര്‍ക്കാറിന് അനുകൂലമാക്കാനുള്ള പി.ആര് കമ്പനിയുടെ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിെൻറ പരാജയത്തിന് ആക്കം കൂട്ടി.
സി.എ.എ നടപ്പാക്കുമെന്ന അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കേന്ദ്രത്തില്‍ ഭരണത്തിൽ ഇല്ലാതിരിക്കുന്ന കോണ്‍ഗ്രസിനെക്കാള്‍ കേരളത്തിലെ ഭരണകക്ഷിക്ക് അനുകൂലമായി ന്യൂനപക്ഷ വികാരമുണ്ടാക്കി. ഇത്തരത്തില്‍ മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിഞ്ഞു. കൂടാതെ, സംഘടനാ ദൗര്‍ബല്യം കാരണം ജനവിരുദ്ധ വികാരം മുതലാക്കാനായിെല്ലന്നും അദ്ദേഹം കമ്മിറ്റി മുമ്പാകെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.