ഗവർണറെ തിരിച്ചുവിളിക്കണണെന്ന പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർക്ക് പ്രതിപക്ഷത്തിെൻറ നോട്ടീസ്
text_fieldsകൊച്ചി: ജനാധിപത്യ മര്യാദകൾ ലംഘിക്കുകയും നിയമസഭയെ അവഹേളിക്കുകയും ചെയ്യുന്ന ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർഥിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി സ്പീക്കർക്ക് നോട്ടീസ് നൽകിയതായി പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യ നിലപാട് സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിെൻറ ഈ നീക്കം. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകുന്നത്.
നിയമസഭയുടെ അന്തസ്സ് ചോദ്യം ചെയ്യുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെന്ന് ചെന്നിത്തല വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേൽ വിശദീകരണം തേടിയത് കടന്ന കൈയാണ്. അതിനുള്ള അധികാരം ഗവർണർക്കുണ്ടോയെന്ന് സംശയമുണ്ട്. ഗവർണർ സംസ്ഥാനത്തിന് ബാധ്യതയായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിശ്ശബ്ദത പാലിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.
സഭാചട്ടം 130 പ്രകാരമാണ് ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിയമസഭ ചട്ടം 284 (5) അനുസരിച്ച് ഉന്നതസ്ഥാനീയരായ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് സാരവത്തായ പ്രമേയം (substantive motion) ആവശ്യമുണ്ട്. അതനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയത്. 1989ല്‍ സ്പീക്കറായിരുന്ന വര്‍ക്കല രാധാകൃഷ്ണെൻറ റൂളിങ് പ്രകാരം ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കാനുള്ള അവകാശം നിയമസഭക്കുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിനെതിരെ മുമ്പും പ്രമേയങ്ങള്‍ നിയമസഭ പാസാക്കിയിട്ടുണ്ട്. പ്രമേയത്തെക്കുറിച്ച് ഗവര്‍ണര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ സ്പീക്കറെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് ഒരുകാലത്തും ഗവര്‍ണര്‍ സര്‍ക്കാറുമായോ പ്രതിപക്ഷവുമായോ ഇത്തരത്തില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല. ജനാധിപത്യ സംവിധാനത്തിന് ഇത് ഭൂഷണമല്ലെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധുനിയമനങ്ങൾക്കെതിരെ രമേശ് ചെന്നിത്തല
കൊച്ചി: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുേമ്പാഴും സർക്കാർ- അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ബന്ധുനിയമനങ്ങൾ തൃകൃതിയായി നടക്കുെന്നന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണാനുകൂല സംഘടനുടെ എതിർപ്പ് മറികടന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സനുമായ ടി.എൻ. സീമയുടെ ഭർത്താവ് ജി. ജയരാജനെ സി-ഡിറ്റിൽ ഡയറക്ടറാക്കിയത് പ്രതിഷേധാർഹമാണ്. മതിയായ യോഗ്യതയുള്ള നിരവധി ചെറുപ്പക്കാർ തൊഴിലിന് കാത്തുനിൽക്കുേമ്പാഴാണ് ബന്ധുനിയമനങ്ങൾ തകൃതിയായി നടക്കുന്നതെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു. നല്ല രീതിയിലുള്ള പട്ടികയാണ് കെ.പി.സി.സി ഭാരവാഹികളുടേതായി ഇപ്പോൾ പുറത്തുവന്നത്. സെക്രട്ടറിമാരുടെ പട്ടികകൂടി വരുേമ്പാൾ കൂടുതൽ പേർക്കും വനിതകൾക്കും സ്ഥാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.