Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്രട്ടറിയേറ്റിന്...

സെക്രട്ടറിയേറ്റിന് മുകളിൽ അന്താരാഷ്ട്ര കുത്തക കമ്പനികൾ റാഗിപ്പറക്കുന്നു -ചെന്നിത്തല

text_fields
bookmark_border
Ramesh-Chennithala
cancel

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുകളിൽ അന്താരാഷ്ട്ര കുത്തക കമ്പനികൾ റാഗിപ്പറക്കുകായണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള ലണ്ടൻ ആസ്ഥാനമായ പി.ഡബ്ല്യു.സി എന്ന കൺസൾട്ടൻസി കമ്പനി സെക്രട്ടറിയേറ്റിൽ ഓഫിസ് തുറക്കാനുള്ള അന്തിമഘട്ടത്തിലാണ്. ഇതിന് ധനകാര്യ വകുപ്പിെൻറ അനുമതി ലഭിച്ചിട്ടുണ്ട്. ഇനി ഗതാഗത മന്ത്രി മാത്രമേ ഒപ്പുവെക്കാൻ ബാക്കിയുള്ളൂ. 

പ്രൈസ് വാർട്ടർ ഹൗസ്കൂപ്പേഴ്സിെൻറ നാല് ജീവനക്കാരായിരിക്കും ഇൗ ഓഫിസിന് നേതൃത്വം നൽകുക. മൂന്ന് ലക്ഷത്തിന് മുകളിലാണ് ഇവരുടെ ശമ്പളം. ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളമാണ് ഇവർക്ക് നൽകാൻ പോകുന്നത്. കേരളത്തിൽ ഇത്രയുംകാലം സെക്രട്ടറിയേറ്റിലെ ജീവനക്കാരെ ഉപയോഗിച്ചാണ് വൻകിട പദ്ധതികൾ നടപ്പാക്കിയിരുന്നത്. ഇപ്പോൾ പുറത്തുനിന്ന് ആളുകളെ കൊണ്ടുവരേണ്ട ആവശ്യമെന്താണെന്നും ചെന്നിത്തല ചോദിച്ചു. 

ബാക്ഡോർ ഒാഫിസ് എന്ന പേരാണ് ഇതിന് വകുപ്പ് സെക്രട്ടറി നിർദേശിച്ചിട്ടുള്ളത്. കേരളം മൊത്തം പിൻവാതിലിലൂടെ തീറെഴുതി കൊടുക്കുകായണ് സർക്കാർ. കോവിഡ് കാലത്ത് ഇത്തരം ഗൗരവമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ പാടില്ലെന്നാണോ മുഖ്യമന്ത്രി പറയുന്നത്. സെക്രട്ടറിയേറ്റിൽ ദേശീയ പതാകയോടൊപ്പം പി.ഡബ്ല്യു.സിയുടെ ലോഗോ വന്നാൽ പോലും അദ്ഭുതപ്പെടാനില്ല. 

ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശകമ്പനിയുമായുള്ള കരാറിൽ ധനവകുപ്പ് എതിർത്തിരുന്നു. ടെൻഡർ വിളിക്കാതെ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന് ധനകാര്യ സെക്രട്ടറി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് സെക്രട്ടറിയും നൽകിയ കുറിപ്പിനുള്ള മറുപടി എന്താണെന്ന് കേരളത്തോട് മുഖ്യമന്ത്രി പറയണം. പദ്ധതി നടപ്പാക്കാൻ കമ്പനികളെ കണ്ടുവെച്ച് അവർക്ക് ആവശ്യമായ റിപ്പോർട്ട് തയാറാക്കുന്ന ചെപ്പടി വിദ്യയാണ് നടക്കുന്നത്. ശാസ്ത്രീയമായി അഴിമതി നടത്തി തന്മയത്വത്തോടെ മൂടിവെക്കുകയാണ് സർക്കാർ. 

കഴിഞ്ഞ നാലര വർഷമായി ഒരു രൂപയുടെ നിക്ഷേപം പോലും കേരളത്തിലേക്ക് ആകർഷിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും സർക്കാർ പറയുന്നത് പ്രതിപക്ഷം നിക്ഷേപങ്ങളെ കേരളത്തിൽനിന്ന് ആട്ടിപ്പായിക്കുകയാണെന്നാണ്. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് സി.പി.എമ്മാണ്. നിക്ഷേപങ്ങൾ സുതാര്യമാകണമെന്നും അഴിമതി പാടില്ലെന്നുമാണ് പ്രതിപക്ഷത്തിെൻറ നിലപാട്. സെക്രട്ടറിയേറ്റിന് അകത്ത് പി.ഡബ്ല്യു.സിയുടെ ഓഫിസ് തുറക്കാനുള്ള നടപടി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ തടയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവെന്ന ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. ഉത്തരവാദിത്വ ബോധത്തോടെയാണ് ഓരോ കാര്യങ്ങളും ഉന്നയിക്കുന്നത്. കേരളത്തെ വിറ്റുകാശാക്കാനും അന്താരാഷ്ട്ര കമ്പനികൾക്ക് കൊള്ളയടിക്കാനും അവസരമുണ്ടാക്കുേമ്പാൾ അത് പൊതുസമൂഹത്തോട് തുറന്നുപറയാനുള്ള ബാധ്യതയുണ്ട്. 

ദുരന്തത്തെ നേരിടുന്ന കാര്യത്തിൽ സർക്കാറുമായി പൂർണമായും സഹകരിക്കും. പക്ഷെ, കോവിഡിെൻറ മറവിൽ നടക്കുന്ന അഴിമതിക്കെതിരെ കണ്ണുംപൂട്ടിയിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - chennithala against pinarayi vijayan
Next Story