Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രാഫിക് പിഴ...

ട്രാഫിക് പിഴ ചുമത്തൽ ജോലി സ്വകാര്യകമ്പനിയെ ഏൽപിച്ച് കൊള്ളക്ക് നീക്കം -ചെന്നിത്തല

text_fields
bookmark_border
ട്രാഫിക് പിഴ ചുമത്തൽ ജോലി സ്വകാര്യകമ്പനിയെ ഏൽപിച്ച് കൊള്ളക്ക് നീക്കം -ചെന്നിത്തല
cancel

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിന് പിന്നാലെ ഡി.ജി.പിയെയും പൊലീസിനെയും കുടുക്ക ിലാക്കുന്ന കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് ന ിയമലംഘനങ്ങള്‍ കണ്ടുപിടിച്ച് പിഴചുമത്തുന്ന ജോലി സ്വകാര്യകമ്പനിയെ ഏല്‍പിച്ച് വന് ‍ കൊള്ളക്ക് സര്‍ക്കാര്‍ തയാറെടുക്കുന്നെന്നാണ് ആരോപണം. 180 കോടിയുടെ ഇൻറഗ്രേറ്റഡ് ഡി ജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെൻറ് പദ്ധതിയിലൂടെ അഴിമതിക്ക് തയാറെടുപ്പ് നടക്കു ന്നെന്ന് പ്രതിപക്ഷനേതാവ് വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.


ഗതാഗതലംഘനങ്ങള്‍ കണ്ടുപിടിച്ച് പിഴ ഈടാക്കാന്‍ സ്വകാര്യകമ്പനിക്ക് അനുമതി നല്‍കുന്ന പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കെൽട്രോണിനെ മറയാക്കി കോടിക്കണക്കിന് രൂപയുടെ ലാഭം സ്വകാര്യകമ്പനിക്ക് ഉണ്ടാക്കിക്കൊടുക്കുകയാണ് ലക്ഷ്യം. കമ്പനിക്ക് പിന്നിൽ സിംസ് പദ്ധതി നടപ്പാക്കലിെൻറ പേരിൽ ആരോപണം നേരിടുന്ന ഗാലക്‌സോണ്‍ ആണ്. പദ്ധതിക്കായി ടെൻഡര്‍ സമര്‍പ്പിച്ച സിഡ്‌കോയെ ഒഴിവാക്കി കെല്‍ട്രോണിനെ മുന്‍നിര്‍ത്തി സ്വകാര്യ കമ്പനിയായ മീഡിയാട്രോണിക്‌സിന് കരാര്‍ നല്‍കാനാണ് നീക്കം.

ഈ മാസം ആദ്യം നടന്ന പ്രീ ബിഡ് ആന്‍ഡ് മീറ്റിങ് ടെക്‌നിക്കല്‍ ഇവാല്വേഷന്‍ കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെങ്കിലും ഡി.ജി.പിക്കെതിരായ സി.എ.ജി റിപ്പോർട്ട് പുറത്തുവന്നതിനാൽ അന്തിമതീരുമാനം വൈകിപ്പിക്കുകയാണ്. പദ്ധതിയനുസരിച്ച് പിഴത്തുകയില്‍ പത്തുശതമാനം സര്‍ക്കാറിനും ബാക്കി 90 ശതമാനം സർവിസ്, മെയിൻറനന്‍സ് ചാർജുകളായി സ്വകാര്യകമ്പനിക്കും നല്‍കാനാണ് നീക്കം. പിഴത്തുകയുടെ 40 ശതമാനം സര്‍ക്കാറിന് നല്‍കാമെന്ന് വാഗ്ദാനം നൽകിയ സിഡ്‌കോയെ ഒഴിവാക്കിയാണിത്.

കുടിശ്ശികയാകുന്ന പിഴ പൊലീസുകാർ പിരിച്ച് സ്വകാര്യകമ്പനിക്ക് നൽകും. പദ്ധതി ഏറ്റെടുക്കാനുള്ള സാമ്പത്തികസ്ഥിതി മീഡിയാട്രോണിക്‌സ് കമ്പനിക്കില്ല. വിവാദകമ്പനിയായ ഗാലക്‌സോണ്‍ ആണ് ഇതിനായി സാമ്പത്തിക സഹായം നല്‍കുന്നതെന്ന് ആരോപണമുണ്ട്. പൊലീസിെൻറ മറ്റു പല പദ്ധതികളിലും ഗാലക്‌സോണിനെ പങ്കാളിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കരാര്‍ അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.

ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെൻറ് പദ്ധതി: ആരോപണങ്ങൾ നിഷേധിച്ച് പൊലീസ്
തിരുവനന്തപുരം: കേരള പൊലീസിെൻറ ഇൻറേഗ്രറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെൻറ് പദ്ധതി സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നെന്ന വാർത്തകൾ വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് പൊലീസ് വിശദീകരണം. 14 മാസത്തിനിടെ മൂന്നുതവണയാണ് പദ്ധതിക്ക് ഇ-ടെൻഡർ ക്ഷണിച്ചത്. രണ്ടുതവണയും ഒരു കമ്പനി മാത്രമേ അപേക്ഷിച്ചുള്ളൂ. മൂന്നാമതും ടെൻഡർ ക്ഷണിച്ചപ്പോൾ രണ്ടു കമ്പനികൾ അപേക്ഷിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ സേനയിലെ മുതിർന്ന ഓഫിസർമാരെ കൂടാതെ പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനം െഎ.ടി മിഷൻ, സിഡാക്, നാറ്റ്പാക്, മോട്ടോർ വാഹനവകുപ്പ് എന്നീ വകുപ്പുകളിൽനിന്ന് ലഭ്യമാക്കിയാണ് ഇവാല്വേഷൻ കമ്മിറ്റി രൂപവത്കരിച്ചത്.

ഫീൽഡ് ടെസ്റ്റ് ഉൾപ്പെടെ ടെക്നിക്കൽ ഇവാല്വേഷൻ നടപടി നടക്കുന്നതേയുള്ളൂ. അവ പൂർത്തിയാക്കി ലഭിക്കുന്ന റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ഫിനാൻഷ്യൽ ബിഡ് തുറക്കുക. അതിനുശേഷമേ ഏത് കമ്പനിക്കാണ് പദ്ധതി ലഭിക്കുന്നതെന്ന് പറയാനാകൂ. ടെക്നിക്കൽ ഇവാല്വേഷൻപോലും ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ ഒരു കമ്പനിക്ക് മാത്രമായി പദ്ധതി നൽകാൻ ശ്രമം നടക്കുന്നെന്നതരത്തിലുള്ള വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. വാഹനങ്ങളുടെ അമിതവേഗവും സിഗ്നൽ ലംഘനവും ഉൾപ്പെടെ ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തി ശിക്ഷ നൽകാനും നിരത്തുകളിൽ യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഇൻറഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെൻറ് പദ്ധതി വിഭാവനം ചെയ്തത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficRamesh Chennitha
News Summary - chennithala against new traffic scam- kerala news
Next Story