ഐ.ഐ.ടി വിദ്യാർഥിനിയുടെ ആത്മഹത്യ കേസ് സി.സി.ബിക്ക് കൈമാറി
text_fieldsചെന്നൈ: ഏറെ ഒച്ചപ്പാടിനിടയാക്കിയ മദ്രാസ് െഎ.െഎ.ടിയിലെ മലയാളി വിദ്യാർഥിനിയായ ഫ ാത്തിമ ലത്തീഫിെൻറ ആത്മഹത്യ കേസ് സെൻട്രൽ ക്രൈംബ്രാഞ്ചിന്(സി.സി.ബി) കൈമാറി. വ്യാഴാഴ് ച രാവിലെ മദ്രാസ് െഎ.െഎ.ടി സന്ദർശിച്ച ചെന്നൈ സിറ്റി പൊലീസ് കമീഷണർ എ.കെ.വിശ്വനാഥ ൻ സ്ഥാപനത്തിലെ ഉന്നതാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമ പ്രവ ർത്തകരെ അറിയിച്ചതാണ് ഇക്കാര്യം.
സി.ബി.െഎയിൽ പ്രവർത്തിച്ച് അന്വേഷണ വൈദഗ്ധ്യ ം തെളിയിച്ച മുൻ സി.ബി.െഎ- ഡി.െഎ.ജിയും സെൻട്രൽ ക്രൈംബ്രാഞ്ച് ജോ. കമീഷണറുമായ സി.ഇൗശ്വ രമൂർത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് തുടരന്വേഷണം നടത്തുക. അസി.കമീഷണർ പ്രഭാകരൻ, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന അഡിഷനൽ ഡെപ്യൂട്ടി കമീഷണർ(ക്രൈം) എസ്.മെഗലീന എന്നിവരും സംഘത്തിലുണ്ടാവും.
അന്വേഷണവുമായി െഎ.െഎ.ടി അധികൃതർ പൂർണ സഹകരണം വാഗ്ദാനം ചെയ്തതായും ഇൗ ഘട്ടത്തിൽ അന്വേഷണ പുരോഗതിയെക്കുറിച്ച് പറയാനാവില്ലെന്നും കമീഷണർ വ്യക്തമാക്കി. രണ്ട് മണിക്കൂറോളം കാമ്പസിൽ ചെലവഴിച്ച കമീഷണർ എ.കെ.വിശ്വനാഥെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫാത്തിമ ലത്തീഫിെൻറ ഹോസ്റ്റൽ മുറിയും മെസ് ഹാളും സന്ദർശിച്ചു.
അധ്യാപകരായ സുദർശൻ പത്മനാഭൻ, പ്രഫ.ഹേമചന്ദ്രൻ ഖര, മിലിൻഡ് ബ്രഹ്മി എന്നിവരാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാകുറിപ്പ് ഫാത്തിമയുടെ ഫോൺ നോട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. മൂന്ന് പേരെയും പൊലീസ് വെവ്വേറെ ചോദ്യം ചെയ്തു. ഇരുപതോളം വിദ്യാർഥികളെയും പൊലീസ് വിളിപ്പിച്ച് വിചാരണ നടത്തി. എന്നാൽ അധ്യാപകർക്കെതിരെ മൊഴി നൽകാൻ സഹപാഠികൾ മുന്നോട്ടുവന്നില്ലെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
അതേസമയം ഫാത്തിമ പലപ്പോഴും ഒറ്റക്കിരുന്ന് കരഞ്ഞിരുന്നതായി പലരും മൊഴി നൽകി. ഹോസ്റ്റലിലും മറ്റുമുള്ള സി.സി.ടി.വി കാമറകളും പരിശോധന വിധേയമാക്കുന്നുണ്ട്. മൊബൈൽഫോണിലെ വിവരങ്ങൾ സംബന്ധിച്ച ഫോറൻസിക് വിഭാഗത്തിെൻറ റിപ്പോർട്ടും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ സുദർശൻ പത്മനാഭൻ ഏതുനിമിഷവും അറസ്റ്റിലാവുമെന്നും സൂചനയുണ്ട്. സംഘ് പരിവാർ ബുദ്ധിജീവിയായി അറിയപ്പെടുന്ന പ്രഫ. സുദർശൻ പത്മനാഭനെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു.
പ്രഫ.സുദർശൻ പത്മനാഭൻ പഠിപ്പിക്കുന്ന ലോജിക് പേപ്പറിന് 20ൽ 13 മാർക്കാണ് നൽകിയത്. ക്ലാസിലെ ഏറ്റവും കൂടിയ മാർക്കാണിതെങ്കിലും റീവാല്യുവേഷന് ഫാത്തിമ അപേക്ഷ നൽകി. 18 മാർക്കെങ്കിലും കിട്ടുമെന്നായിരുന്നു ഫാത്തിമയുടെ വിശ്വാസം. ഫാത്തിമയുടെ നടപടി സുദർശൻ പത്മനാഭനെ ചൊടിപ്പിക്കുകയായിരുന്നു. കൂടുതൽ മാർക്ക് കിട്ടണമെങ്കിൽ പേര് മാറ്റി വരേണ്ടിവരുമെന്നാണത്രെ സുദർശൻ പത്മനാഭൻ പറഞ്ഞത്. മതപരമായി അധിക്ഷേപിച്ച ഇയാൾ അസഭ്യവർഷം ചൊരിഞ്ഞ് ഭീഷണിപ്പെടുത്തുകയും ഉണ്ടായത്രെ.ഇതിനുശേഷമാണ് ഫാത്തിമ ‘സരയൂ’ ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടിതൂങ്ങി മരിച്ചത്.
പ്രത്യേക സാഹചര്യത്തിൽ ഹ്യുമാനിറ്റിക്സ് എം.എ ഇൻറഗ്രേറ്റ് വിദ്യാർഥികൾക്ക് അവധി നൽകിയതായി െഎ.െഎ.ടി അധികൃതർ അറിയിച്ചു. സെമസ്റ്റർ പരീക്ഷകളും നീട്ടിവെച്ചിട്ടുണ്ട്. വിദ്യാർഥിനിയുടെ കുടുംബാംഗങ്ങൾ ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ട് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.