Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങറ പുരധിവാസ...

ചെങ്ങറ പുരധിവാസ പാക്കേജ്: അട്ടപ്പാടിയിൽ പട്ടയം നൽകിയ ഭൂമി എവിടെ?

text_fields
bookmark_border
ചെങ്ങറ പുരധിവാസ പാക്കേജ്: അട്ടപ്പാടിയിൽ പട്ടയം നൽകിയ ഭൂമി എവിടെ?
cancel

തൃശൂർ: ചെങ്ങറ പുരധിവാസ പാക്കേജിൻെറ ഭാഗമായി അട്ടപ്പാടി താലൂക്കിലെ കോട്ടത്തറ വില്ലേജിൽ ഭൂരഹിതർക്ക് വിതരണം ചെയ്ത ഭൂമി എവിടെ? അക്കൗണ്ടൻറ് ജനറൽ ( എ.ജി) ഓഫിസിലെ ഉദ്യോഗസ്ഥരുടെ ചോദ്യമാണിത്. അനുവദിച്ച ഭൂമി ഉപയോഗിക്കാത്തതിനാൽ പട്ടയ വ്യവസ്ഥകളുടെ ലംഘനമാണിത്. അത് തിരിച്ചെടുക്കാൻ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടില്ല.

സമരത്തിൽ ഉൾപ്പെട്ട ഭൂരഹിതർക്ക് ചെങ്ങറ സെറ്റിൽമെന്റ് പാക്കേജ് നടപ്പിലാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. പാക്കേജ് പ്രകാരം, പട്ടികവർഗ/പട്ടികജാതി കുടുംബങ്ങളിൽപ്പെട്ടവർക്കും അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ള ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്കും യഥാക്രമം ഒരു ഏക്കർ, 50 സെന്റ്, 25 സെന്റ് കൃഷിയോഗ്യമായ ഭൂമി ലഭിക്കാൻ അർഹതയുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 1495 കുടുംബങ്ങളെയും 811 ഏക്കർ ഭൂമിയെയും പാക്കേജിന് കീഴിൽ ഭൂമി നൽകാനാണ് തിരുമാനിച്ചത്.

പാലക്കാട്, മണ്ണാർക്കാട് താലൂക്ക് (നിലവിൽ അട്ടപ്പാടി താലൂക്ക്) കോട്ടത്തറ വില്ലേജിലെ സർവേ നമ്പർ 1819 ലെ 25 ഏക്കർ ഭൂമി 55 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി കണ്ടെത്തി. അതനുസരിച്ച്, പട്ടികജാതി വിഭാഗത്തിൽപ്പെട്ട 45 കുടുംബങ്ങൾക്ക് 50 സെന്റ് വീതവും മറ്റ് ഭൂരഹിത കർഷക തൊഴിലാളികൾക്ക് 25 സെന്റ് വീതവും വിതരണം ചെയ്യാൻ തീരുമാനിച്ചു. വ്യവസ്ഥ പ്രകാരം ഈ ഭൂമി പാർപ്പിട ആവശ്യങ്ങൾക്കും കൃഷിക്കും ഉപയോഗിക്കേണ്ടതായിരുന്നു.

2010 ആഗസ്റ്റ് മൂന്നിന് നടന്ന പട്ടയമേളയിൽ 21 ഗുണഭോക്താക്കൾക്ക് പട്ടയം വിതരണം ചെയ്തു. ബാക്കി 34 ഗുണഭോക്താക്കളുടെ പട്ടയ സർട്ടിഫിക്കറ്റുകൾ പത്തനംതിട്ട കലക്ടർക്ക് വിതരണം ചെയ്യുന്നതിനായി കൈമാറി. അട്ടപ്പാടി താലൂക്കിൽ അനുവദിച്ച ഭൂമിയിൽ 55 ഗുണഭോക്താക്കളിൽ നാല് കുടുംബങ്ങൾ മാത്രമേ താമസിക്കാൻ എത്തിയുള്ളുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

ഭൂമി സ്വീകരിക്കാത്തതിന് കാരണം അനുവദിച്ച ഭൂമി കൃഷിക്ക് അനുയോജ്യമല്ലായിരുന്നു. ഭൂരിഭാഗം ഭൂമിയും പാറക്കെട്ടുകളുള്ളതായിരുന്നു. ആനപ്പാതയുടെ സാമീപ്യം കാരണം അനുവദിച്ച ഭൂമി കൃഷിയോഗ്യമോ താമസയോഗ്യമോ ആയിരുന്നില്ല. റവന്യൂ അധികാരികൾ കാണിക്കുന്ന പ്ലോട്ടുകൾ യഥാർഥത്തിൽ പട്ടയം പ്രകാരം അനുവദിച്ച ഭൂമിയല്ല. ഒടുവിൽ പട്ടയം അനുവദിച്ച ഭൂമി പുറത്തുള്ളവരുടെ കസ്റ്റഡിയിലാണ്.

ഭൂരിഭാഗം ഗുണഭോക്താക്കളും അനുവദിച്ച ഭൂമി ഉപയോഗിക്കാത്തതിനാൽ, അട്ടപ്പാടിയിലെ ചെങ്ങറ പാക്കേജ് പൂർണ പരാജയമായി. പാക്കേജ് പ്രകാരം അനുവദിച്ച ഭൂമിക്ക് പകരം അനുയോജ്യമായ കൃഷിയോഗ്യമായ/വാസയോഗ്യമായ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും റവന്യൂ അധികാരികൾ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. പട്ടയ വ്യവസ്ഥകൾ പ്രകാരം അനുവദിച്ച ഭൂമി അത് ഏറ്റെടുത്ത ആവശ്യത്തിനായി വിട്ടുകൊടുത്തിട്ടില്ലെങ്കിൽ, ഉപയോഗശൂന്യമായ ഭൂമി റവന്യൂ അധികാരികൾ തിരിച്ചെത്സുക്കണം.

പാക്കേജ് പ്രകാരം അനുവദിച്ച ഭൂമി 14 വർഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുകയാണ്. പട്ടയ വ്യവസ്ഥകൾ പാലിക്കാത്തതിന് റവന്യൂ അധികാരികൾ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. താലൂക്കിൽ ചെങ്ങറ പാക്കേജ് നടപ്പിലാക്കുന്നതിന്റെ നിലവിലെ സ്ഥിതിയും പട്ടയ വ്യവസ്ഥകളുടെ ലംഘനത്തിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടിയും വ്യക്തമാക്കണെന്ന് എ.ജി റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കെ.കെ രമ എം.എൽ.എ കോട്ടത്തറ വില്ലേജിലെ സർവേ 1819 ലെ ഭൂമി കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് നിയമസഭ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ആദിവാസികൾ നേരത്തെ റവന്യൂ മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. പരാതികളിന്മേൽ അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attapadiChengara packageKerala News
News Summary - Chengara Rehabilitation Package issue
Next Story