Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽനിന്നും...

കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും ബസില്ല; ചെമ്പകപ്പാറ ഒറ്റപ്പെട്ടു 

text_fields
bookmark_border
കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും ബസില്ല; ചെമ്പകപ്പാറ ഒറ്റപ്പെട്ടു 
cancel
camera_alt???????????????? ????????????? ?????????????????????? ????? ?????????????????????

ചെമ്പകപ്പാറ നിവാസികള്‍ തമിഴ്നാട്ടിലെ കടയാലുംമൂട് പഞ്ചായത്ത് നിവാസികളാണെങ്കിലും നാട്ടുകാര്‍ ആശ്രയിക്കുന്ന പ്രധാന പട്ടണം അമ്പൂരിയും വെള്ളറടയുമാണ് 
കാട്ടാക്കട: ലോക്ഡൗൺ ആയതോടെ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ള ബസുകളും ചെമ്പകപ്പാറയിൽ എത്തുന്നില്ല. ഇവിടത്തെ റോഡ് നടന്നുപോകാന്‍പോലും പറ്റാത്തനിലയില്‍ തകരഷീറ്റുകളും മുള്ളും െവച്ച് അടച്ചതോടെ നാട്ടുകാർ ഒറ്റപ്പെട്ടു.


ചെമ്പകപ്പാറ നിവാസികള്‍ തമിഴ്നാട്ടിലെ കടയാലുംമൂട് പഞ്ചായത്ത് നിവാസികളാണെങ്കിലും നാട്ടുകാര്‍ ആശ്രയിക്കുന്ന പ്രധാന പട്ടണം അമ്പൂരിയും വെള്ളറടയുമാണ്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും കാര്‍ഷികവിളകള്‍ വില്‍ക്കുന്നതിനും പണിയെടുക്കുന്നതിനുമൊക്കെ കേരളത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ലോക്ഡൗൺ ആയതോടെ ഇവിടത്തുകാര്‍ തീര്‍ത്തും ലോക്കിലായി. ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടത്തുകാര്‍ക്ക് ഇളവുകള്‍ കിട്ടിയില്ല.  കാര്‍ഷികവിളകള്‍ വില്‍ക്കാനോ ജോലിക്ക് പോകാനോ അടിയന്തരമായി ആശുപത്രിയില്‍പോകാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാര്‍.

ചെമ്പകപ്പാറ നിവാസികള്‍ക്ക് അവരുടെ പ്രധാനപട്ടണമായ അമ്പൂരിയിലെത്താന്‍ മൂന്ന് കിലോമീറ്റര്‍ സ‍ഞ്ചരിച്ചാല്‍ മതി. എന്നാല്‍, ഇവിടത്തുകാർ ആശുപത്രിയിലോ മറ്റ് കാര്‍ഷിക വിളകള്‍ വില്‍ക്കുന്നതിനോ ഇപ്പോള്‍ കുലശേഖരത്തോ മാര്‍ത്താണ്ഡത്തോ പോകണം. ഇതിനായി 35 മുതല്‍ 40 കിലോമീറ്റര്‍വരെ യാത്രചെയ്യണമെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് മാസത്തിലേറെയായി വിളവെടുത്ത കാര്‍ഷിക ഉൽപന്നങ്ങള്‍ വില്‍പന നടത്താനാകാതെ തീര്‍ത്തും ബുദ്ധിമുട്ടിലായ നിരവധി കുടുംബങ്ങളുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ ഈ സമയങ്ങളില്‍ ടണ്‍കണക്കിന് മാമ്പഴമാണ് പ്രദേശത്തുനിന്ന് തലസ്ഥാനജില്ലയിലെ വിവിധ പ്രദേശങ്ങളിലെത്തുന്നത്. റോഡ് അടച്ചതോടെ മാമ്പഴം കേരളത്തിലെത്തിക്കാന്‍ നിർവാഹമില്ലാതായതായി മാമ്പഴകച്ചവടക്കാര്‍ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19lockdown
News Summary - chempakappara covid-kerala news
Next Story