ചേകന്നൂർ മൗലവി കേസ്: കുടുംബം സുപ്രീംകോടതിയിൽ
text_fieldsകോഴിക്കോട്: ചേകന്നൂർ മൗലവി വധക്കേസിൽ സി.ബി.െഎ അന്വേഷണത്തിലും തുടർനടപടികളിലും അപാകതയാരോപിച്ച് കുടുംബവും ഖുർആൻ സുന്നത്ത് െസാസൈറ്റിയും (െക.എസ്.എസ്) സുപ്രീംകോടതിയെ സമീപിച്ചു. 25 വർഷം നീണ്ട കേസിൽ ഒരാളെ മാത്രം ശിക്ഷിച്ചതിലൂടെ ഭാഗിക നീതിയാണ് കിട്ടിയതെന്ന് െക.എസ്.എസ് ഭാരവാഹികളും ചേകന്നൂരിെൻറ ബന്ധുക്കളും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വോട്ട്ബാങ്ക് കാണിച്ചും കോടികളുടെ സംഭാവനകളും പാരിതോഷികങ്ങളും നൽകിയും ചില മതനേതാക്കൾ കേസിൽനിന്ന് രക്ഷപ്പെട്ടതായി ഡോ. ജലീൽ പുേറ്റക്കാട്, െക.കെ. സാലിം ഹാജി, അബ്ദു ചെമ്പ്രശ്ശേരി എന്നിവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.