Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല വിവാദങ്ങളിൽനിന്നൊഴിഞ്ഞ് ചീരപ്പൻചിറ തറവാട്

text_fields
bookmark_border
ശബരിമല വിവാദങ്ങളിൽനിന്നൊഴിഞ്ഞ്  ചീരപ്പൻചിറ തറവാട്
cancel

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം തിളച്ച് മറിയുേമ്പാഴും ഇതിൽ നിന്നെല്ലാം ഒഴിഞ്ഞ് അയ്യപ്പൻ കളരിയഭ്യസിച്ചതായി വിശ്വസിക്കുന്ന മുഹമ്മയിലെ ചീരപ്പൻചിറ തറവാടും അനുബന്ധിച്ചുള്ള മുക്കാൽവെട്ടം അയ്യപ്പക്ഷേത്രവും. വിഷയത്തിൽ വിശ്വാസപരമായും രാഷ്ട്രീയമായും നടക്കുന്ന നാമജപ ഘോഷയാത്രയടക്കമുള്ള പ്രതിഷേധ പരിപാടികളിൽ കക്ഷിയാവാൻ കുടുംബവും ക്ഷേത്രവും ആഗ്രഹിക്കുന്നില്ല. മറ്റ് ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി താന്ത്രിക വിധികൾക്കപ്പുറം കളരിയിലധിഷ്ഠിതമായ പൂജകളാണ് മുക്കാൽ വെട്ടം അയ്യപ്പക്ഷേത്രത്തിൽ പിന്തുടരുന്നത്. ശബരിമല ശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പെൻറ പ്രതിഷ്ഠ കളരിമുറയിലെ വീരാസനത്തിലാണ്.

Ayyappan

തുളുനാട്ടിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്തെ ഗ്രാമത്തിലെ ജ്യോതിഷം, മാന്ത്രികം, വൈദ്യം, ഹഠയോഗം തുടങ്ങിയവയിൽ പ്രാവീണ്യമുണ്ടായ ചീരൻ,അപ്പൻ,യപ്പൻ എന്നീ ഗുരുക്കന്മാരെ ചേർത്തലയിലെ കരപ്പുറം രാജാവ് ആയോധനമുറകൾ അഭ്യസിപ്പിക്കാൻ കൊണ്ടുവരുകയായിരുന്നു.

ഇവരുടെ പത്താമത്തെ തലമുറയിൽ െപട്ട കുടുംബത്തിലെ കാരണവരായ അനീഷ് സി.പണിക്കരും ആചാര്യസ്ഥാനം വഹിക്കുന്ന സഹോദരൻ കേശവലാലും ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞ് നിൽക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ആചാരാനുഷ്ഠാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനോട് ഇവരും യോജിക്കുന്നില്ല.

ശബരിമലയില്‍ പന്തള രാജകുടുംബത്തിനുള്ളത് പോലെ ചീരപ്പന്‍ചിറ തറവാടിനും പ്രമുഖ സ്ഥാനം അർഹതപ്പെട്ടതാണ്. മാളികപ്പുറത്തമ്മയുടെ മൂലകുടുംബക്കാരായ ചീരപ്പന്‍ചിറക്കാർക്ക് വെടിവഴിപാടിനും പൂജാദികാര്യങ്ങൾക്കും ഉണ്ടായിരുന്ന അവകാശം കാലാന്തരത്തിൽ നഷ്ടമാവുകയായിരുന്നു. കഠിന വ്രതമെടുത്ത മലവേടന്മാർ അനുഷ്ഠിച്ചിരുന്ന തേനഭിഷേകത്തിനുള്ള അവകാശവും ഇപ്പോൾ ശബരിമലയിൽ നിലനിൽക്കുന്നില്ല.

Temple

പന്തളം രാജ്യത്ത് ഉദയൻ എന്ന കാട്ടുകൊള്ളക്കാരെൻറ ആക്രമണം വർധിച്ചതിനാൽ പുതിയ ആയോധന മുറകൾ പഠിക്കുന്നതിന് അയ്യപ്പൻ ചീരപ്പൻചിറയിലെ കളരിത്തറയിലെത്തിയെന്നാണ് െഎതിഹ്യം. തന്നെ വിവാഹം ചെയ്യണമെന്ന ഗുരുവിെൻറ മകൾ മാളുവെന്ന ലളിതാംബികയുടെ ആഗ്രഹം അയ്യപ്പൻ നിരാകരിക്കുകയും താനിനി കന്യകയായി അറയിലിരിക്കുമെന്ന് ശപഥമെടുത്തുവെന്നാണ് വിശ്വാസം. ചീരപ്പന്‍ചിറയിലെ ലളിതയെ മാളികപ്പുറത്തമ്മയായി അംഗീകരിച്ച് പന്തളം രാജാവ് ശബരിമലയില്‍ പ്രതിഷ്ഠിെച്ചങ്കിലും മഹിഷിയുടെ പുനര്‍ജന്മമായി മാറ്റി മറ്റൊരു ഐതിഹ്യം ചമക്കുകയായിരുെന്നന്ന് പറയപ്പെടുന്നു. ചീരപ്പൻചിറ തറവാടിന് 2000 വർഷത്തെ പഴക്കമാണ് അവകാശപ്പെടുന്നത്.

അതേസമയം ക്ഷേത്രത്തിന് 750നും 900നുമിടയിൽ വർഷത്തെ പഴക്കമേയുള്ളൂ. പുന്നപ്ര-വയലാർ സമരങ്ങളിൽ നേതൃസ്ഥാനം വഹിച്ച വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന ചീരപ്പൻചിറയിൽ കൃഷ്ണപ്പണിക്കർ കുമാരപ്പണിക്കർ എന്ന സി.കെ. കുമാരപ്പണിക്കരും മകനും മുൻ എം.പിയും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ. ചന്ദ്രപ്പനും എ.കെ.ജിയുടെ ഭാര്യയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ സുശീല ഗോപാലനും ചീരപ്പൻചിറ തറവാട്ടിലെ അംഗങ്ങളാണ്. സുശീല ഗോപാലെൻറ സഹോദരപുത്രനാണ് ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsCheerappanchira
News Summary - Cheerappanchira House - Kerala News
Next Story