Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിർത്തികളിൽ പരിശോധന...

അതിർത്തികളിൽ പരിശോധന കർശനം; യാത്രക്കാർ വലയുന്നു

text_fields
bookmark_border
അതിർത്തികളിൽ പരിശോധന കർശനം; യാത്രക്കാർ വലയുന്നു
cancel
camera_alt

കുട്ട ചെക്്പോസ്റ്റിൽ പരിശോധന നടത്തുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർ 

മാനന്തവാടി: കേരളത്തിൽനിന്നു വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്ന ഉത്തരവ് കർണാടക കർശനമാക്കി.

അതിർത്തി ചെക്ക്പോസ്റ്റുകളിൽ ആരോഗ്യ വകുപ്പും പൊലീസും പരിശോധനകൾ കടുപ്പിച്ചു.

വ്യാഴാഴ്ച തോൽപ്പെട്ടി കുട്ട ചെക്പോസ്റ്റിൽ തദ്ദേശീയരായ മലയാളികൾക്ക് ചെറിയ ഇളവ് നൽകി. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ മടക്കിയയച്ചു.

ബാവലിയിൽ പച്ചക്കറി വാഹനങ്ങൾക്ക് മാത്രമാണ് ചെറിയ ഇളവ് നൽകിയത്. വരും ദിവസങ്ങളിൽ ഈ ഇളവ് നൽകില്ലെന്ന് കർണാടക ആരോഗ്യ വകുപ്പ് ജീവനക്കാർ പറഞ്ഞു. കൂടുതൽ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

പരിശോധന കർശനമാക്കിയതോടെ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ബത്തേരി മൂലഹള്ള ചെക്ക്പോസ്റ്റിലും സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിട്ടുള്ളൂ.

തമിഴ്നാടും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ ചേരമ്പാടി, പാട്ടവയൽ, ചെക്ക്പോസ്റ്റുകളിലും ശനിയാഴ്‌ച മുതൽ പരിശോധന ആരംഭിക്കും.

കോവിഡ് സർട്ടിഫിക്കറ്റില്ലാത്തവരെ തിരിച്ചയച്ചു

സുൽത്താൻ ബത്തേരി/ ഗൂഡല്ലൂർ: കർണാടകക്കു പിന്നാലെ തമിഴ്നാട് അതിർത്തികളിലും പരിശോധന കർശനമാക്കുന്നു. താളൂർ, കക്കുണ്ടി, പാട്ടവയൽ, നമ്പ്യാർകുന്ന് അതിർത്തികളിലാണ് പരിശോധന. കോവിഡ് പരിശോധന സർട്ടിഫിക്കറ്റില്ലാതെ വാഹനത്തിലെത്തിയ വിനോദസഞ്ചാരികളടക്കമുള്ളവരെ നാടുകാണിയിൽനിന്ന് തിരിച്ചയച്ചു.

കേരളത്തിൽനിന്ന് നീലഗിരിയിലേക്ക് വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നീലഗിരി ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച മുതൽ നാട്ടുകാണിയടക്കമുള്ള അതിർത്തി ചെക്ക്പോസ്റ്റിൽ പരിശോധന ആരംഭിച്ചിരുന്നു.

കോവിഡ് ഇളവുകൾക്ക് ശേഷം ഇ-രജിസ്ട്രേഷൻ സന്ദേശം ലഭിച്ചത് മാത്രം കാണിച്ച് നീലഗിരിയിലേക്ക് പ്രവേശിക്കാമായിരുന്നു. കേരളത്തിൽ കോവിഡ് ബാധിതർ വർധിക്കുന്നതായ റിപ്പോർട്ടുകളെത്തുടർന്നാണ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർശനമാക്കിയത്.

അതേസമയം, സർട്ടിഫിക്കറ്റില്ലാതെ വന്നവരെ പരിശോധനക്ക് വിധേയമാക്കുമെന്നും അതിന് സംവിധാനമൊരുക്കിയതായും കലക്ടർ വ്യക്തമാക്കിയിരുന്നു. യാത്രക്കാരെ തിരിച്ചയച്ച നടപടി വിവാദമായിരിക്കുകയാണ്. അതേസമയം, തങ്ങൾ പരിശോധന മാത്രമേ നടത്തുന്നുള്ളൂവെന്നും സർട്ടിഫിക്കറ്റില്ലാതെ വരുന്നവരെ പൊലീസുകാരായിരിക്കും തിരിച്ചുവിട്ടതെന്നും ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. കതിരവൻ വ്യക്തമാക്കി.

വ്യക്തമായ നടപടിക്രമങ്ങൾ ജില്ല കലക്ടർ ഉടൻ അറിയിക്കുമെന്നും ബി.എം.ഒ 'മാധ്യമ'ത്തോട് പറഞ്ഞു. തിരിച്ചയച്ചവർക്ക് ഇ- രജിസ്ട്രേഷനുമില്ലായിരുന്നുവത്രേ. മാത്രമല്ല, ഇവിടെ കോവിഡ് പരിശോധന ഫലം അറിയാൻ രണ്ടു ദിവസമാവുമെന്നും കേരളത്തിൽനിന്നാവുമ്പോൾ ഉടൻ ഫലമറിയാൻ കഴിയുമെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boardercovid 19Wayanad
News Summary - checking at Border tightened Passengers in crisis
Next Story