Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതട്ടിപ്പിന് ഇരയായി...

തട്ടിപ്പിന് ഇരയായി ഉംറ തീർഥാടകർ, കർശന മാനദണ്ഡം ഏർപ്പെടുത്തണമെന്ന് ആവശ്യം

text_fields
bookmark_border
തട്ടിപ്പിന് ഇരയായി ഉംറ തീർഥാടകർ, കർശന മാനദണ്ഡം ഏർപ്പെടുത്തണമെന്ന് ആവശ്യം
cancel

മലപ്പുറം: ഉംറ സർവിസിെൻറ പേരിൽ വ്യാജ ഏജൻറുമാർ സജീവമായതോടെ തട്ടിപ്പിന് ഇരയായി തീർഥാടകർ. ഹജ്ജിന് ഏർപ്പെടുത്തിയ രീതിയിൽ ഉംറ തീർഥാടനത്തിനും കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം. അംഗീകൃത ട്രാവൽ ഏജൻറുകളെ നോക്കുകുത്തിയാക്കി കുറഞ്ഞ നിരക്കിൽ ഉംറ തീർഥാടനമെന്ന വാഗ്ദാനം നൽകിയാണ് ഇവരെ കബളിപ്പിക്കുന്നത്. കഴിഞ്ഞ 24ന് ഉംറക്ക് പുറപ്പെട്ട മേലാറ്റൂരിൽ നിന്നുള്ള സംഘത്തിെൻറ മടക്കടിക്കറ്റ് റദ്ദായി മക്കയിൽ അകപ്പെട്ടതോടെയാണ് വിഷയം വീണ്ടും ഉയർന്നത്.

എല്ലാ വർഷവും സമാന രീതിയിൽ മക്കയിൽ തീർഥാടകർ അകപ്പെടാറുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിലുള്ളവരാണ് ഇത്തരം ഏജൻറുമാരുടെ കെണിയിൽ അകപ്പെടുന്നവരിൽ ഭൂരിഭാഗവും. മതപഠന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നവരെ ഉപയോഗിച്ചാണ് സംസ്ഥാന വ്യാപകമായി അംഗീകാരമില്ലാത്ത ഏജൻറുമാർ പ്രവർത്തിക്കുന്നത്. ഹജ്ജിന് തീർഥാടകരെ കൊണ്ടുപോകണമെങ്കിൽ കേന്ദ്ര സർക്കാറിെൻറ കർശന വ്യവസ്ഥ നിലവിലുണ്ട്. എന്നാൽ, ഉംറക്ക് നിലവിൽ രാജ്യത്ത് കർശന വ്യവസ്ഥകളൊന്നുമില്ല.

അേതസമയം, സൗദി ഭരണകൂടത്തിെൻറ അംഗീകാരമുള്ള ഉംറ കമ്പനികൾ മുഖേന മാത്രമേ തീർഥാടകരെ കൊണ്ടുപോകാൻ സാധിക്കൂ. ഇതിന് ഉംറ കമ്പനിയുമായി ട്രാവൽസുകൾ കരാറിൽ ഏർപ്പെടണം. കൂടാതെ, രണ്ട് ലക്ഷം റിയാൽ ബാങ്ക് ഗ്യാരണ്ടി തുകയായി നൽകണം. ഇത്തരത്തിൽ അംഗീകാരമുള്ള ട്രാവൽസുകളുടെ മറവിൽ കുറഞ്ഞ നിരക്കിൽ ഉംറ തീർഥാടനമെന്ന വാഗ്ദാനം നൽകിയാണ് ഏജൻറുമാർ രംഗത്തെത്തുന്നത്. ഒടുവിൽ പ്രതീക്ഷിച്ച നിരക്കിൽ തീർഥാടനം പൂർത്തിയാക്കാൻ സാധിക്കാതെ വരുേമ്പാൾ ഏജൻറുമാർ മുങ്ങും.

ഏജൻറുമാർ മതപ്രഭാഷകരെ സമീപിച്ച് മികച്ച കമീഷനും വാഗ്ദാനം നൽകുന്നതായും ആക്ഷേപമുണ്ട്. യാത്രയിലുണ്ടായ പ്രയാസങ്ങൾ പുറത്തറിയാതിരിക്കാനും ഏജൻറുമാർ ഈ പ്രഭാഷകരെയാണ് ഉപയോഗപ്പെടുത്തുക. യാത്രയിലുണ്ടായ കുറ്റങ്ങളും കുറവുകളും പുറത്തുപറഞ്ഞാൽ ഉംറയുടെ പുണ്യം ലഭിക്കില്ലെന്നാണ് പരാതി പറയുന്നവരോടുള്ള മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsumrahmalayalam newsumrah devoteesUmrah devotees cheated
News Summary - cheated Umrah devotees,strong regulations may implimented -kerala news
Next Story