Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാവക്കാട് കൊല:...

ചാവക്കാട് കൊല: നേതൃത്വത്തിനെതിരെ കോൺഗ്രസിൽ രോഷം

text_fields
bookmark_border
Noushad-chavakkad-31719.jpg
cancel
camera_alt????? ??????

തൃശൂർ: ചാവക്കാട് പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് നൗഷാദ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ അക്രമികളെക്കുറിച്ച് തുറന്നുപറയാൻ മടിച്ച നേതാക്കൾക്കെതിരെ കോൺഗ്ര സ് പ്രവർത്തകരുടെ രോഷവും വിമർശനവും. ടി.എൻ. പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും മുതൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വരെയുള്ളവർക്കെതിരെയാണ് പാ ർട്ടി പ്രവർത്തകരുടെ വികാരം അലയടിച്ചത്. അക്രമത്തെ ‘അപലപിച്ച്’ ടി.എൻ. പ്രതാപൻ ആദ് യം ഫേസ്ബുക്കിലൂെട നടത്തിയ പ്രതികരണത്തിൽ കൊലപാതകികളെപ്പറ്റി പറയാത്തതെന്തേ എന്ന ചോദ്യവും വിമർശനവും കമൻറായി പ്രവഹിച്ചു. അതിന് പിന്നാലെ എസ്.ഡി.പി.ഐയെ കുറ്റപ്പെടുത്തി പ്രതാപൻ വീണ്ടും പോസ്റ്റിട്ടു.

‘സംഭവത്തിൽ നേരിട്ടും അല്ലാതെയും പങ്കുള്ളവരെവരെ എത്രയും വേഗം നിയമത്തിെൻറ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണമെന്നാ’യിരുന്നു പ്രതാപെൻറ ആദ്യ പോസ്റ്റിൽ. ഇതിനുള്ള കമൻറിൽ, അക്രമികൾ എസ്.ഡി.പി.ഐക്കാരാണെന്ന് പറയാൻ എന്തുകൊണ്ട് മടിക്കുന്നു എന്നായിരുന്നു പലരുടെയും ചോദ്യം. എസ്.ഡി.പി.ഐ എന്ന് ടൈപ്പ് ചെയ്യാൻ പ്രതാപന് നട്ടെല്ലില്ലെന്നും വിമർശനമുയർന്നു. എസ്.ഡി.പി.െഎ നേതാവിനൊപ്പം പ്രതിപക്ഷ നേതാവ് നിൽക്കുന്ന ചിത്രമടക്കമാണ് ചിലർ പോസ്റ്റ് ചെയ്തത്.

കൊലപാതകത്തിൽ സി.പി.എമ്മിെൻറ പങ്ക് അന്വേഷിക്കണമെന്നും ഇവരുടെ അറിവില്ലാതെ ആർക്കും നൗഷാദിനെ കൊല്ലാനാവില്ലെന്നും പറഞ്ഞ് അനിൽ അക്കര എം.എൽ.എ ഇട്ട പോസ്റ്റും പ്രവർത്തകരുടെ വിമർശനത്തിന് വഴിവെച്ചു. ‘താങ്കളുടെ സഹപ്രവർത്തകന് മറ്റൊരു അഭിപ്രായം ഉെണ്ടന്ന് തോന്നുന്നു, ഇദ്ദേഹത്തിന് എന്നാണാവോ നേരം വെളുക്കുന്നത്’ എന്നായിരുന്നു അനിലിനോടുള്ള രോഷം. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും എസ്.ഡി.പി.ഐയുടെ സഹായം വാങ്ങിയതും തേനും പാലുമൂട്ടി വളർത്തിയിട്ട് ഇടതുസർക്കാറിെൻറ നെഞ്ചത്ത് കയറുന്നോ എന്നും പ്രവർത്തകർ തുറന്നടിച്ചു.

പ്രവർത്തകരുടെ രോഷം അണപൊട്ടിയതോടെയാണ്, നൗഷാദിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐ ഗുണ്ടകളാണെന്ന് പാർട്ടി പ്രവർത്തകരിൽനിന്നും പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ചുള്ള പ്രാഥമിക വിവരങ്ങളിൽനിന്നും മനസ്സിലാക്കിയതെന്ന അടുത്ത പോസ്റ്റുമായി പ്രതാപൻ വന്നത്. ഇതിൽ പറയുന്ന ‘പ്രാദേശിക സാഹചര്യം’ തെരഞ്ഞെടുപ്പ് കാലത്തെ കൂട്ടുകെട്ടല്ലേ എന്ന ചോദ്യം കമൻറിൽ പ്രവർത്തകർ ഉന്നയിച്ചു. കൊലപാതകികൾ ആരാണെന്ന് കോൺഗ്രസ് പ്രവർത്തകർ മുഴുവൻ അറിഞ്ഞിട്ടും കെ.പി.സി.സി പ്രസിഡൻറിന് മനസ്സിലായില്ലെന്നും വിമർശനമുയർന്നു.

‘എസ്.ഡി.പി.ഐക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് ചാവക്കാട്ടുനിന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു’ എന്നു കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇട്ട ഫേസ്ബുക്ക് കുറിപ്പിനുള്ള കമൻറും വിമർശനത്തിനിരയായി. പാർട്ടി പ്രവർത്തകൻ വെട്ടുകൊണ്ട് മരിക്കുേമ്പാഴും അനക്കമറ്റ് കിടക്കുന്ന കോൺഗ്രസിനെതിരായ ദേഷ്യമാണ് ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിനോടുള്ള പ്രതികരണത്തിൽ പ്രകടമായത്. ‘മുല്ലപ്പള്ളി രാമചന്ദ്രൻ എന്നാണ് നിരാഹാരമിരിക്കുന്നത്’ എന്ന കളിയാക്കലുമുണ്ട്.

ഇൻക്വസ്റ്റ് രണ്ടര മണിക്കൂറോളം നീണ്ടു
തൃശൂർ: ചാവക്കട് പുന്നയിൽ ആക്രമണത്തിൽ മരിച്ച കോൺഗ്രസ് പ്രവർത്തകൻ നൗഷാദിെൻറ ഇൻക്വസ്റ്റ് രണ്ടര മണിക്കൂറോളം നീണ്ടു. മരണ വിവരം അറിഞ്ഞതോടെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തി. അനിൽ അക്കര എം.എൽ.എ, യു.ഡി.എഫ് ജില്ല കൺവീനർ ജോസഫ് ചാലിശേരി, എം.കെ. അബ്ദുൽ സലാം, എം.പി. വിൻസെൻറ്, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട് എന്നിവർ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മാറ്റുവോളം ആശുപത്രിയിലുണ്ടായിരുന്നു. സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്രയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsmalayalam newschavakkad murder
News Summary - chavakkad murder
Next Story