Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന് കോടി...

മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് രോഗിയുടെ കുടുംബം ഇന്നോവ കാർ സമ്മാനിച്ചു; വിവാദമായതോടെ തിരിച്ചുനൽകി

text_fields
bookmark_border
മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് രോഗിയുടെ കുടുംബം ഇന്നോവ കാർ സമ്മാനിച്ചു; വിവാദമായതോടെ തിരിച്ചുനൽകി
cancel

കോഴിക്കോട്: പതിനാലുകാരന്റെ ചികത്സക്കായി മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് ഇന്നോവ കാർ സമ്മാനിച്ച് രോഗിയുടെ കുടുംബം. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. വിവാദമായതോടെ കാർ തിരിച്ചുനൽകി.

സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ കുന്ദമംഗലത്തിനാണ് കാർ നൽകിയത്. എസ്.എം.എ ബാധിതനായ കൊണ്ടോട്ടി മുതുവല്ലൂരിലെ പതിനാലുകാരൻ ഷാമിലിന്റെ ചികത്സക്കായാണ് ഷമീർ പണം പിരിച്ച് നല്‍കിയത്.

ഫെബ്രുവരി 27ന് കൊണ്ടോട്ടി മുണ്ടക്കുളത്ത് നടന്ന ചടങ്ങില്‍ നാട്ടുകാര്‍ ഷെമീര്‍ കുന്നമംഗലത്തെ ആദരിച്ചു. ഈ ചടങ്ങില്‍ വച്ച് രോഗിയുടെ കുടുംബം ഷെമീറിന് ഒരു ഇന്നോവ ക്രിസ്റ്റ സമ്മാനമായി നല്‍കി. ചടങ്ങില്‍ കൊണ്ടോട്ടി എം.എല്‍.എ ടിവി ഇബ്രാഹിം അടക്കം പങ്കെടുത്തിരുന്നു.

എന്നാൽ, സാമ്പത്തിക ശേഷിയില്ലെന്ന് പ്രചരിപ്പിച്ച കുടുംബം എങ്ങനെ വില കൂടിയ കാര്‍ വാങ്ങി നല്‍കിയെന്ന ചോദ്യം ഉയർന്നതോടെ ചാരിറ്റി പ്രവർത്തകനും സംഘാടകരും കുടുങ്ങുകയായിരുന്നു.

അതേസമയം, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷമീര്‍ കുന്നമംഗലം രംഗത്തെത്തി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പൈസയില്‍ നിന്ന് ഒരു രൂപ പോലും കാറിനായി ഉപയോഗിച്ചില്ലെന്ന് ഷമീര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ചടങ്ങില്‍ തന്നെ തന്‍റെ കൈയിലുള്ള ഇന്നോവ കാര്‍ കമ്മിറ്റിയെ തിരികെ ഏല്‍പ്പിച്ചിരുന്നുവെന്നും ഷമീര്‍ പറയുന്നു.

'അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ ഡല്‍ഹി രജിസ്ട്രേഷന്‍ വണ്ടിയാണന്റെത്. 2012 മോഡല്‍ വണ്ടിയുടെ താക്കോല്‍ എം.എല്‍.എക്ക് തിരികെ നല്‍കി. പൊന്നു പോലെ കൊണ്ടു നടന്നവണ്ടിയാണിത്. പിരിവിന് പോകുന്നത് ആ വണ്ടിയായിലായിരുന്നു. ടയറ് ഇടയ്ക്ക് പഞ്ചറാകും, റിപ്പയറിങിന് കയറും, ഇത് കമ്മിറ്റിക്കാര്‍ക്കറിയാം. കുടുംബത്തിന്‍റെ ആളുകള്‍ ചെറിയ പണം ഏറ്റെടുത്ത് സ്നേഹ സമ്മാനമായി ഒരു കാര്‍ നല്‍കി. ആളുകള്‍ വിചാരിച്ചത് പുതിയ വണ്ടിയാണെന്നാണ്. 25 ലക്ഷം രൂപയുടെ വണ്ടിയാണെന്ന് പറഞ്ഞ് പ്രവര്‍ത്തനങ്ങളെ മോശമാക്കാന്‍ ശ്രമം നടത്തി. മഹാരാഷട്ര രജിസ്ട്രേഷന്‍ വണ്ടിയാണിത്. പൊതുപ്രവര്‍ത്തകന്‍റെ തലയില്‍ കയറി ചവിട്ടിയാല്‍ എന്തുമാകാം എന്ന നിലപാട് മാറ്റണം. ചില ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് അസൂയയാണ്' - ഷമീർ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ContraversyInnova carCharity workerKozhikode
News Summary - Charity worker gifted Innova car; returned after controversy
Next Story