Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ് ഫ്രാങ്കോ...

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച

text_fields
bookmark_border
franco-kerala news
cancel

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെത ിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ൈവ ക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാകും കുറ്റപത്രം നൽകു ക. 80 പേജിലേറെയുള്ള കുറ്റപത്രത്തിനൊപ്പം ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയടക്കം മുപ്പതില ധികം തെളിവുകളും അന്വേഷണസംഘം സമർപ്പിക്കും. ബിഷപ്പുമാർ, കന്യാസ്ത്രീകൾ ഉൾപ്പെടെ 90 സാ ക്ഷിമൊഴികളും ഇതിെനാപ്പമുണ്ട്.

ബിഷപ്പിെൻറ അറസ്റ്റിനുശേഷം ആറുമാസം പിന്നിട്ട ിട്ടും കോടതിയിൽ കുറ്റപത്രം നൽകാത്തത് വിവാദമായിരുന്നു. പ്രതിഷേധം ശക്തമാവുകയും കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ വീണ്ടും സമരത്തിനിറങ്ങാൻ തയാറെടുക്കുകയുമായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച സമർപ്പിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയത്. നേരേത്ത കുറ്റപത്രം തയാറാക്കിയ അന്വേഷണസംഘം പരിശോധനകൾക്കായി ഡി.ജി.പിക്ക് സമർപ്പിച്ചിരിക്കുകയായിരുന്നു. പരിശോധനകൾക്കു ശേഷം ഡി.ജി.പി കുറ്റപത്രം സമർപ്പിക്കാന്‍ അനുമതി നൽകുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രക്ഷോഭത്തിൽനിന്ന് തൽക്കാലം പിന്മാറുന്നതായി കുറവിലങ്ങാട്ടെ കന്യാസ്ത്രീകളും വ്യക്തമാക്കി.

കന്യാസ്ത്രീ നൽകിയ പീഡനപരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. 25 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഒക്ടോബർ 16ന് ജാമ്യം ലഭിച്ചു. ബിഷപ് പുറത്തിറങ്ങിയ പിന്നാലെ അന്വേഷണസംഘം കുറ്റപത്രം തയാറാക്കിയിരുന്നു. എന്നാൽ, സ്പെഷൽ േപ്രാസിക്യൂട്ടർ നിയമനം ൈവകി. കാത്തിരിപ്പിെനാടുവിൽ സ്പെഷൽ േപ്രാസിക്യൂട്ടറെ നിയമിച്ച് സർക്കാർ ഉത്തരവിറക്കുകയും ഇദ്ദേഹത്തിെൻറ നിർദേശ പ്രകാരം കുറ്റപത്രത്തിൽ മാറ്റം വരുത്തുകയും ചെയ്തു. തുടർന്നാണ് ഡി.ജി.പിക്ക് കൈമാറിയത്.

എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും അനുമതി ലഭിച്ചില്ല. ഇതോടെ രാഷ്ട്രീയ സമ്മർദമാണ് കുറ്റപത്രം വൈകാൻ കാരണമെന്ന് പരാതിയുയർന്നു. കന്യാസ്ത്രീകൾ കോട്ടയം എസ്.പിയെ സന്ദർശിച്ച് പരാതിയും കൈമാറി. വീണ്ടും സമരത്തിലേക്ക് ഇറങ്ങാൻ കന്യാസ്ത്രീകൾ തയാറെടുക്കെവയാണ് കുറ്റപത്രം സമർപ്പിക്കാന്‍ ഡി.ജി.പി അനുമതി നൽകിയത്. അതേസമയം, വിശദ പരിശോധനയടക്കം നടപടിക്രമങ്ങളുടെ ഭാഗമായാണ് കാലതാമസമെന്നാണ് അന്വേഷണസംഘത്തിെൻറ വിശദീകരണം.

സമരത്തിൽനിന്ന് കന്യാസ്ത്രീകൾ പിന്മാറി

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതിനാൽ അനിശ്ചിതകാല സമരത്തിൽനിന്ന് പിന്മാറിയതായി സേവ് അവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്). അതേസമയം, ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ 13 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും എസ്.ഒ.എസ് ഭാരവാഹികൾ അറിയിച്ചു. കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് ശനിയാഴ്ച വഞ്ചി സ്ക്വയറിൽ രണ്ടാംഘട്ട സമരപ്രഖ്യാപന കൺവെൻഷൻ നടത്താനിരിക്കെ വെള്ളിയാഴ്ച വൈകീട്ടോടെ കോട്ടയം എസ്.പി നേരിട്ട് വിളിക്കുകയായിരുന്നെന്ന് എസ്.ഒ.എസ് ജോയൻറ് കൺവീനർ ഷൈജു ആൻറണി പറഞ്ഞു. തുടർന്നാണ് സമരത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

നേരേത്ത തീരുമാനിച്ചതുപോലെ വൈകീട്ട് എറണാകുളം വഞ്ചി സ്ക്വയറിൽ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം നടന്നു. എസ്.ഒ.എസ് കൺവീനർ ഫെലിക്സ് ജെ. പുല്ലൂടൻ അധ്യക്ഷത വഹിച്ചു. ഫാ. അഗസ്റ്റിൻ വട്ടോളി, സി.ആർ. നീലകണ്ഠൻ, സിസ്റ്റർ ടീന, അഡ്വ. ജോസ് ജോർജ്, പി.സി. ദേവസ്യ തുടങ്ങിയവർ സംസാരിച്ചു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാമെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തില്‍ കുറവിലങ്ങാട് മഠത്തില്‍നിന്നുള്ള കന്യാസ്ത്രീകള്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെ, ബിഷപ് അനുകൂലികള്‍ നിരന്തരം ഭീഷണിപ്പെടുത്തുെന്നന്ന പരാതിയുമായി സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്തുവരുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newschargesheetBishop Franco Mulakkal
News Summary - chargesheet against franco mulakkal will be in tuesday -kerala news
Next Story