ചങ്ങരംകുളം ട്രഷറി തട്ടിപ്പ്: ട്രഷറി ഡയറക്ടർ ഉൾപ്പെടെ നവംബർ 11ന് ഹാജരാകാൻ കോടതി ഉത്തരവ്
text_fieldsമലപ്പുറം: വ്യാജ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുണ്ടാക്കി പണം തട്ടിയതിന് ചങ്ങരംക ുളം ട്രഷറി ജീവനക്കാരൻ അറസ്റ്റിലായ കേസിൽ ട്രഷറി ഡയറക്ടർ ഉൾപ്പെടെയുള്ളവർ ഹാ ജരാകാൻ പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. വ്യാജ സർട്ടിഫിക്കറ്റും ബ് ലാങ്ക് ചെക്കും ഉപയോഗിച്ച് ജൂനിയർ അക്കൗണ്ടൻറ് കെ. സന്തോഷ്കുമാർ നടത്തിയ തട്ടിപ്പിനിരയായ കരാറുകാരായ ടി.വി. ഉണ്ണി, മകൻ ഷാലു, എ.വി. അനീഷ്, മുഹമ്മദ് ഇഖ്ബാൽ എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
സന്തോഷിന് പുറമെ സബ് ട്രഷറി ഓഫിസറായിരുന്ന സന്ധ്യ പി. നായർ, അക്കൗണ്ടൻറ് പി.കെ. മൻസൂറലി, ചങ്ങരംകുളം സബ് ട്രഷറി ഓഫിസർ, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ട്രഷറി ഡയറക്ടർ, ജില്ല കലക്ടർ, ജില്ല ട്രഷറി ഓഫിസർ എന്നിവർ നവംബർ 11ന് കോടതിയിൽ എത്തണം.
ഇവരോ പ്രതിനിധികളോ ഹാജരാകണമെന്നാണ് ഉത്തരവ്. തദ്ദേശ വകുപ്പിന് കീഴിലെ കരാറുകൾ ലഭിക്കാൻ ട്രഷറിയിൽ കെട്ടിവെച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകക്ക് പകരമായി നൽകിയ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് വ്യാജമാണെന്നറിയാതെ കബളിപ്പിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.