ചാലക്കുടിയിൽ ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
text_fieldsചാലക്കുടി: ദേശീയപാതയില്‍ പോട്ടയില്‍ കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ മരിയാപുരം സൈലൻറ് വാലി ചൂളക്കടവ് വീട്ടില്‍ അബ്ദുൽ ലത്തീഫിെൻറ മകന് മുസ്താഖ് (28), ഇരിങ്ങാലക്കുട നടവരമ്പ് ചാത്തപ്പിള്ളി വീട്ടില്‍ ബില്ലയുടെ മകന് ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്. ഇരിങ്ങാലക്കുട കൈപ്പിള്ളി വീട്ടില്‍ ശ്രീനിവാസെൻറ മകന് ഹരിപ്രസാദിനാണ് (28) പരിക്കേറ്റത്. ഇയാളെ ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി 12 ഒാടെ പോട്ട നാടുകുന്നിലാണ് അപകടം. ഇവര്‍ യാത്ര ചെയ്തിരുന്ന കാർ റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂർണമായും തകര്‍ന്നു. സുഹൃത്തുക്കളായ ഇവര്‍ എറണാകുളത്ത് നിന്ന് തൃശൂര്‍ക്ക് പോകുകയായിരുന്നു. കാറിെൻറ പിൻസീറ്റിലായിരുന്നു ഹരിപ്രസാദ്. വിദേശത്ത് ജോലിയുള്ള മുസ്താഖ് അവധി കഴിഞ്ഞ് ഞായറാഴ്ച തിരിച്ചുപോകാനിരിക്കുകയായിരുന്നു. മുസ്താഖിെൻറ മാതാവ്: മുംതാസ്. സഹോദരന്: ഹാദീല്. ശ്രീരാഗിെൻറ മാതാവ്: ജീജ. സഹോദരന്: ശ്രീറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
