ചാലക്കുടി കൊലപാതകം: തിരിച്ചറിയൽ പരേഡ് ഇന്ന്
text_fieldsതൃശൂർ: ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിെൻറ കൊലപാതക കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് തിങ്കളാഴ്ച നടക്കും.
മുഖ്യപ്രതി ചക്കര ജോണി, രഞ്ജിത്ത് പൈനാടത്ത് എന്നിവരും കൊലപാതകം നടത്തിയവരെന്ന് പൊലീസ് പറയുന്ന മുരിങ്ങൂര്‍ ചാമക്കാല ഷൈജു , മുരിങ്ങൂര്‍ പാലക്കാടന്‍ സത്യന് , ചാലക്കുടി മതില്‍ക്കൂട്ടം സുനിൽ, വെളുത്തൂര്‍ രാജന് എന്നിവരെയുമാണ് തിരിച്ചറിയൽ പരേഡിന് വിധേയമാക്കുന്നത്. പ്രധാന സാക്ഷി പരിയാരം സ്വദേശി ബാബുവാണ് പ്രതികളെ തിരിച്ചറിയേണ്ടത്.
ഇരിങ്ങാലക്കുട മജിസ്ട്രേറ്റിെൻറ സാന്നിധ്യത്തിൽ രാവിലെ 11.30ന് ഇരിങ്ങാലക്കുട സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ്. കേസില്‍ ആരോപണവിധേയനായ അഡ്വ. ഉദയഭാനു രാജീവിെൻറ വീട്ടിലെത്തിയതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിനെതിരെ നിയമനടപടിക്കൊരുങ്ങുന്നുവെന്ന സൂചന കിട്ടി. ഉദയഭാനു രാജീവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മകൻ അഖിലിെൻറ മൊഴി.
അറസ്റ്റിലായവരുടെ മൊഴിയിൽ രാജീവിനെ തട്ടിക്കൊണ്ടു വന്നത് ഉദയഭാനുവിന് വേണ്ടിയാണെന്ന് പറയുന്നുണ്ട്. രാജീവിന് അപകടം പറ്റിയെന്ന് പൊലീസിനെ വിളിച്ചുപറഞ്ഞത് ഉദയഭാനുവാണെന്നതിെൻറ തെളിവ് പൊലീസിെൻറ കൈയിലുണ്ട്. ഇയാളുടെ മുൻകൂർ ജാമ്യഹരജി പരിഗണിച്ച ഹൈകോടതി 16 വരെ അറസ്റ്റ് ചെയ്യരുതെന്നും തെളിവുകൾ സീൽ ചെയ്ത് കോടതിയിൽ സമർപ്പിക്കാനുമായിരുന്നു നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
