Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നഷ്ടപരിഹാരം...

'നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞിട്ടും സമരത്തിന് പോയി'; ഹർഷിനക്കെതിരെ വനിതാ കമീഷൻ അധ്യക്ഷ

text_fields
bookmark_border
നഷ്ടപരിഹാരം നൽകുമെന്ന് പറഞ്ഞിട്ടും സമരത്തിന് പോയി; ഹർഷിനക്കെതിരെ വനിതാ കമീഷൻ അധ്യക്ഷ
cancel

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ ഹർഷിനക്കെതിരെ വനിതാ കമീഷൻ അധ്യക്ഷ പി.സതീദേവി. ഇപ്പോൾ നടക്കുന്ന ഹർഷിനയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. ഹർഷിനയെ വീട്ടിൽ പോയി കണ്ട് സഹായം വാഗ്‌ദാനം ചെയ്തെങ്കിലും അവർ നിരാകരിച്ചെന്നും പി സതീദേവി പറഞ്ഞു. ഹർഷിനക്ക് ആവശ്യമെങ്കിൽ വനിതാ കമീഷൻ സൗജന്യ നിയമസഹായം നൽകുമെന്നും സതീദേവി കൂട്ടിച്ചേർത്തു.

നഷ്‌ടപരിഹാരം തേടി ഹർഷിന ഈ ആഴ്‌ച ജില്ലാ കോടതിയിൽ ഹരജി നൽകാനിരിക്കെയാണ് വനിതാ കമീഷൻ അധ്യക്ഷയുടെ പരാമർശങ്ങൾ. വയറ്റിൽ കത്രിക കുടുങ്ങിയത് ഗവ. മെഡിക്കൽ കോളജിൽനിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് 2023 മാർച്ച് 29ന് കുന്നമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ശസ്ത്രക്രിയ ചെയ്‌ത സംഘത്തിലുണ്ടായിരുന്ന 2 ഡോക്‌ടർമാർ, 2 സ്റ്റാഫ് നഴ്‌സുമാർ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

2017 നവംബർ 30ന് ആയിരുന്നു മെഡിക്കൽ കോളജിൽ നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബർ 17ന് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹർഷിനയുടെ വയറ്റിൽ നിന്ന് ആർട്ടറി ഫോർസെപ്‌സ്‌ (കത്രിക) കണ്ടെടുക്കുകയും ചെയ്‌തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala women's CommissionChairpersonHarshina
News Summary - Chairperson of Kerala women's Commission against Harshina
Next Story