Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്നയുടെ...

സ്വപ്നയുടെ സർട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണത്തിന് പരാതി 

text_fields
bookmark_border
സ്വപ്നയുടെ സർട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണത്തിന് പരാതി 
cancel

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ലഭിക്കാനിടയായതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി ഐ.ടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിലടക്കം ജോലി സമ്പാദിക്കാനായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി അഭിഭാഷകനായ രാജേഷ് വിജയനാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

പ്ലസ് ടുവും ടൂറിസം ഡിപ്ലോമയുമാണ് സ്വപ്നയുടെ യോഗ്യതയെന്നാണ് അറിയാൻ കഴിയുന്നത്. യു.എ.ഇ കോൺസുലേറ്റിൽ പ്രൈവറ്റ് സെക്രട്ടറിയായി ജോലിക്ക് ചേരാൻ എന്തെല്ലാം രേഖകളാണ് സമർപ്പിച്ചതെന്നത് ദുരൂഹമാണ്. മുംബൈയിലെ ഡോ. ബാബ സാഹിബ് അംബേദ്കർ ടെക്നോളജി സർവകലാശാലയിൽനിന്ന് ബിരുദം നേടിയതിേൻറതാണ് സർട്ടിഫിക്കറ്റ്. എന്നാൽ, ഇത്തരമൊരു കോഴ്സ് നടത്തുന്നില്ലെന്നാണ് സർവകലാശാലയിൽനിന്ന് അറിയാൻ കഴിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ്: പരാതി കിട്ടിയാല്‍ അന്വേഷിക്കും– അംബേദ്കര്‍ സര്‍വകലാശാല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന സ്വപ്‌ന സുരേഷിെൻറ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് പരാതി കിട്ടിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല. 
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിന്നില്‍ വലിയ റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റിെൻറ ബലത്തിലാണ് സ്വപ്‌ന ഉന്നതജോലികള്‍ നേടിയതെന്ന് വ്യക്തമായിട്ടും പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

ജോലി നേടാനായാണ് സ്വപ്ന ബി.കോം ബിരുദധാരിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയത്‌. പക്ഷേ, സാങ്കേതിക സര്‍വകലാശാലയായ ഇവിടെ ബി.കോം കോഴ്‌സ് ഇല്ല. 
സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുള്ളത് നേരത്തേതന്നെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലും കണ്ടെത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. 
സ്വപ്‌നക്കെതിരെ നേരിട്ട് സ്വമേധയാ നിയമനടപടി സ്വീകരിക്കാനാകില്ലെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്നും കൺട്രോള്‍ ഓഫ് എക്‌സാമിനർ വ്യക്തമാക്കി.
ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലി കിട്ടാൻ സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിട്ടും സ്വപ്‌ന കരാര്‍ ജീവനക്കാരിയാണെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. എല്ലാ ഉത്തരവാദിത്തവും വിഷന്‍ ടെക്‌നോളജിക്കാണെന്ന് പറഞ്ഞ് പി.ഡബ്ല്യു.സിയും ൈകയൊഴിഞ്ഞു.

വ്യാജ തിരിച്ചറിയൽ കാർഡും വിസിറ്റിങ് കാർഡും: സ്വപ്നക്കും ശിവശങ്കറിനുമെതിരെ പരാതി 
തിരുവനന്തപുരം: സർക്കാറിെൻറ ഔദ്യോഗിക ചിഹ്നവും സീലും ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ കാർഡും വിസിറ്റിങ് കാർഡും ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വപ്ന സുരേഷിനെതിരെയും അതിന് സഹായിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി.  ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. 
ശിവശങ്കറിെൻറ പിന്തുണയോടെയാണ് സ്വപ്ന വ്യാജരേഖ നിർമിച്ചതെന്ന് പരാതിയിൽ പറയുന്നു.

സൗമ്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തും 
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതികളായ സരിത്തിെൻറയും സന്ദീപിെൻറയും ഭാര്യമാരുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തും. സുരക്ഷയും ശക്തമാക്കും. സാമ്പത്തിക ഇടപാടുകളിൽ എന്തൊക്കെയോ സംശയമുണ്ടെന്നും സ്വപ്ന ഉൾപ്പെടെയുള്ളവരുമായി ഭർത്താക്കന്മാർക്കുള്ള ബന്ധവും ഇരുവരും കസ്റ്റംസിനെ അറിയിച്ചതാണ് വിവരം. 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - certificate of swapna suresh police inquiry-kerala news
Next Story