സ്വപ്നയുടെ പങ്ക് തുടക്കംമുതൽ വ്യക്തമെന്ന് കേന്ദ്രസർക്കാർ
text_fieldsെകാച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് സംഭവത്തിൽ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിെൻറ പങ്കാളിത്തം വ്യക്തമെന്ന് കേന്ദ്രസർക്കാർ. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിെൻറ മറവിൽ സ്വർണം കടത്തുെന്നന്ന രഹസ്യസന്ദേശം നൽകിയവർ സ്വപ്നയുടെ പേരും പറഞ്ഞിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരും ഇവരുടെ പങ്കാളിത്തം കെണ്ടത്തിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിന് സാധ്യതയുള്ളതായി കാണിച്ച് സ്വപ്ന സുരേഷ് നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് കേന്ദ്രത്തിെൻറ വിശദീകരണം. തീവ്രവാദ പ്രവർത്തനമടക്കം വകുപ്പുകൾ ചേർത്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കേസെടുത്ത സാഹചര്യത്തിൽ ൈഹകോടതിക്ക് കേസ് പരിഗണിക്കാനാവില്ലെന്ന് എൻ.െഎ.എയും അഭിപ്രായപ്പെട്ടു. എൻ.ഐ.എയുടെ എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കാനും മറുപടി നൽകാനും ഹരജിക്കാരിക്ക് സമയം അനുവദിച്ച ജസ്റ്റിസ് അശോക് മേനോൻ ഹരജി വീണ്ടും ഈ മാസം 14ന് പരിഗണിക്കാൻ മാറ്റി.
വിഡിയോ കോൺഫറൻസിങ് വഴിയാണ് സിംഗിൾ ബെഞ്ച് സ്വപ്നയുടെ ഹരജി പരിഗണിച്ചത്. സ്വപ്നയടക്കം നാല് പേർക്കെതിരെ എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹിയിലെ കേന്ദ്രസർക്കാർ അഭിഭാഷകൻ രവി പ്രകാശ് അറിയിച്ചു. കള്ളക്കടത്ത് സംബന്ധിച്ച വിവരം നൽകിയവർ അറിയിച്ച പേരുകളിൽ ഒന്ന് സ്വപ്നയുടേതായിരുന്നു. ഈ വിവരത്തിെൻറ അടിസ്ഥാനത്തിലുള്ള നീക്കങ്ങളെത്തുടർന്നാണ് സ്വർണം പിടിച്ചത്.
അന്വേഷണം നടത്തിയവരും സ്വപ്നയുടെ പങ്കാളിത്തത്തിന് തെളിവ് നൽകിയിട്ടുണ്ട്. കടലാസുജോലികൾ പൂർത്തിയാക്കാനും കൊണ്ടുവന്ന സ്വർണം വിട്ടുകിട്ടാനും ശ്രമിച്ചത് സ്വപ്നയാണ്. അറസ്റ്റിലായ പ്രതിയുടെ മൊഴിയിലും ഇവരുടെ പങ്ക് കൃത്യമായി പറയുന്നുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.