സംസ്ഥാനങ്ങളുടെ നദീജല അവകാശത്തിൽ കൈകടത്താൻ കേന്ദ്രം
text_fieldsതിരുവനന്തപുരം: നദികളുടെമേലുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിൽ കൈകടത്താൻ കേന്ദ്ര സർക്കാർ. അന്തർസംസ്ഥാന നദികളുടെ നിയന്ത്രണം ഏറ്റെടുക്കുക ലക്ഷ്യമിട്ട് കേന്ദ്രം കരട് നദീതട പരിപാലന ബിൽ കൊണ്ടുവന്നു.
കരടിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതിനു പിന്നാലെ പൊതുജനാഭിപ്രായവും ക്ഷണിച്ചു. കേരളം എതിർപ്പ് അറിയിച്ചില്ലെങ്കിൽ അന്തർസംസ്ഥാന നദികൾക്കു മേൽ ശേഷിക്കുന്ന അവകാശവും അടിയറവ് വെക്കേണ്ടിവരും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ അന്തർസംസ്ഥാന നദീതട വികസനം, പരിപാലനം, നിയന്ത്രണം എന്നിവക്ക് നദീതട അതോറിറ്റി രൂപവത്കരിക്കാൻ ഗസ്റ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്രത്തിന് കഴിയും.
മുഖ്യമന്ത്രിമാരോ കേന്ദ്രഭരണപ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർമാരോ ആവും ഗവേണിങ് കൗൺസിൽ ചെയർപേഴ്സൺ. അന്തർസംസ്ഥാന നദി പങ്കുവെക്കുന്ന സംസ്ഥാനങ്ങളിലെ ഏതെങ്കിലും ഒന്നിെൻറ മുഖ്യമന്ത്രിക്ക് സമവായ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ചെയർപേഴ്സൺ ആവാം. സമവായം പരാജയപ്പെട്ടാൽ കേന്ദ്ര സർക്കാറിനാണ് ചെയർപേഴ്സനെ നാമനിർദേശം ചെയ്യാനുള്ള അധികാരം.
കേന്ദ്ര ജല കമീഷനിലെ കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യുന്ന അഡീഷനൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാവും എക്സിക്യൂട്ടിവ് ബോർഡ് ചെയർമാൻ. സംസ്ഥാനങ്ങളിലെ ജലവിഭവ, കൃഷി, ദുരന്തനിവാരണ സെക്രട്ടറിമാർ, കേന്ദ്രം നിർദേശിക്കുന്ന പരിസ്ഥിതി, ജല, ഭൂഗർഭജല വിദഗ്ധർ തുടങ്ങിയവർ അടങ്ങുന്ന കമ്മിറ്റിയുടെ മെംബർ സെക്രട്ടറിയും കേന്ദ്ര ജല കമീഷനിലെ ചീഫ് എൻജിനീയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെയും നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.