കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി: കെ.എസ്.ഇ.ബി കുത്തക തകരും
text_fieldsതൃശൂർ: വൈദ്യുതി നിയമ ഭേദഗതിക്ക് പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിൽ അംഗീകാരം ലഭിച്ചാൽ ഇല്ലാതാകുന്നത് വൈദ്യുതി വിതരണ രംഗത്തെ കെ.എസ്.ഇ.ബി കുത്തക. വിതരണ മേഖലയിൽ ലൈസൻസ് സംവിധാനം നീക്കുകയെന്ന ബില്ലിലെ നിർേദശം യാഥാർഥ്യമായാൽ പിടിച്ചുനിൽക്കണമെങ്കിൽ കെ.എസ്.ഇ.ബിക്ക് സ്വകാര്യ കമ്പനികളോട് മത്സരിക്കേണ്ടി വരും.
വൈദ്യുതി വാങ്ങി വിൽക്കാനും ഉപഭോക്താവിന് ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാനും അവസരമൊരുങ്ങും. ഈടാക്കാവുന്ന പരമാവധി നിരക്ക് െറഗുലേറ്ററി അതോറിറ്റി നിശ്ചയിക്കും. നിലവിൽ വൈദ്യുതി വിതരണ കമ്പനികൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽ സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ഉണ്ടാക്കേണ്ടിവരും. ഇതോടെ കെ.എസ്.ഇ.ബിയുടെ പ്രവർത്തനം പ്രസരണവും ഉൽപാദനവും മാത്രമാകും. വിതരണം മറ്റു കമ്പനികൾക്ക് മാറും.
പുതുതായി കടന്നുവരുന്ന കമ്പനികള്‍ക്ക് നിലവിലെ വൈദ്യുതി ലൈനുകള്തന്നെ ഉപയോഗിക്കാന്‍ അധികാരമുണ്ട്. മാത്രമല്ല, വൈദ്യുതി വാങ്ങൽ കരാറുകളുടെ പങ്ക് ലഭിക്കുകയും ചെയ്യും. റവന്യൂ ശേഷി കൂടിയ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളും ഇളവുകളും നല്കി വരുതിയിലാക്കിയാല്‍ മാത്രം മതി. അതേസമയം, സാധാരണ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സൗജന്യങ്ങളും ഇളവുകളും തുടരാന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകും.
ഭേദഗതി നിര്‍ദേശങ്ങളനുസരിച്ച് സബ്സിഡി പിന്‍വലിച്ചാല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് കുത്തെന കൂടുമെന്നും ആശങ്കയുണ്ട്. സ്വകാര്യവത്കരണം കൊണ്ടുള്ള നേട്ടം കുറച്ച് കുത്തക കമ്പനികൾക്ക് മാത്രമാകുമെന്ന് വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയറും എൻജിനീയേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായ എൻ.ടി. ജോബ് പറഞ്ഞു.
വിതരണ മേഖലയിൽ കുത്തക കമ്പനികൾ ഉപയോഗിക്കുന്നത് കെ.എസ്.ഇ.ബി നെറ്റ്വർക്ക് തന്നെയാകും. വാടക നൽകുമെന്നു മാത്രം. ഭേദഗതി തള്ളാൻ ജനപ്രതിനിധികളും സർക്കാറും നിലകൊള്ളണമെന്ന് കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിഷേധ ദിനം ആചരിക്കും.
എതിർപ്പ് അറിയിച്ചു –മന്ത്രി കൃഷ്ണൻകുട്ടി
തൃശൂർ: വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെയുള്ള നിലപാടിൽ മാറ്റമില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. നിരക്ക് കൂടാനുള്ള നിർദേശമുൾക്കൊള്ളുന്ന ബിൽ പാസായാൽ സാധാരണക്കാരെ ബാധിക്കുമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
ഭേദഗതി സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചെന്നും ഒന്നോ രണ്ടോ ആശങ്കകളുയർന്നതൊഴിച്ചാൽ ആരും എതിർപ്പ് അറിയിച്ചിട്ടില്ലെന്നുമുള്ള കേന്ദ്ര വൈദ്യുതി മന്ത്രി ആർ.കെ. സിങ്ങിെൻറ പ്രസ്താവന ശരിയല്ല. സംസ്ഥാനം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ നിലപാടാണെന്നാണ് മനസ്സിലാക്കുന്നത്.
നിയമസഭയിൽ പ്രമേയം കൊണ്ടുവരണോ എന്ന് തീരുമാനിക്കുന്നത് പ്രതിപക്ഷ പ്രാതിനിധ്യം കൂടിയുള്ള ബിസിനസ് അഡ്വൈസറി കമ്മിറ്റിയിലാണ്. അതിൽ വിഷയം ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.