കെവിൻ വധം: സി.ബി.െഎ അന്വേഷിക്കണമെന്ന് പ്രതിഭാഗം
text_fieldsേകാട്ടയം: കെവിന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ അഞ്ചാം പ്രതിയും നീനുവിെൻറ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിഭാഗം ആവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ല. മുഖ്യസാക്ഷിയും കെവിെൻറ ബന്ധുവുമായ അനീഷിനെ നുണപരിശോധനക്ക് വിധേയമാക്കണം.
നീനുവിനെ വിട്ടുനല്‍കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും 50,000 രൂപ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തതാണ്. ഇതിനോട് സഹകരിക്കാന്‍ അനീഷ് തയാറായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍, പരസ്പരവിരുദ്ധമായ മൊഴിയാണ് അനീഷ് നല്‍കിയത്. ഈ സാഹചര്യത്തില്‍ അനീഷിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വാദം കേട്ട കോടതി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
കെവിൻ വധം: അന്വേഷണ പുരോഗതി തേടി മനുഷ്യാവകാശ കമീഷൻ
കോട്ടയം: കെവിൻ വധക്കേസിൽ ദക്ഷിണമേഖല െഎ.ജിയോട് മനുഷ്യാവകാശ കമീഷൻ അന്വേഷണ പുരോഗതി തേടി. കോട്ടയത്ത് നടന്ന സിറ്റിങ്ങിൽ ഡി.ജി.പി നൽകിയ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അന്വേഷണത്തിെൻറ മേൽനോട്ട ചുമതലയുള്ള ഐ.ജി വിജയ് സാഖറയോട് വിശദമായ റിപ്പോർട്ട് നൽകാൻ കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടത്.പ്രണയിച്ച് വിവാഹിതരായതിെൻറ പേരിലാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കെവിൻ പി. ജോസഫിെന (24) തട്ടിെക്കാണ്ടുപോയത്.
കേസിെൻറ പ്രാരംഭദിശയിൽ വീഴ്ചവരുത്തിയ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. കൊച്ചി റേഞ്ച് െഎ.ജി, കോട്ടയം ജില്ല പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. ഇൗ സാഹചര്യത്തിൽ അന്വേഷണ പുരോഗതിയെപ്പറ്റി വിശദീകരിക്കേണ്ടത് െഎ.ജിയാണെന്നും മനുഷ്യാവകാശ കമീഷന് ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
