കന്നുകാലി മോഷണം: സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു
text_fieldsഎലത്തൂർ (കോഴിക്കോട്): കന്നുകാലികളെ മോഷ്ടിക്കുന്ന സംഘത്തിലെ പ്രതിയെ പിടികൂടിയതോടെ എലത്തൂർ പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചു. മഞ്ചേരി പാപ്പിനി പാറ അരിയക്കോട്ടിൽ സുരേഷ് ബാബു (40) ഞായറാഴ്ച അറസ്റ്റിലായതോടെയാണ് മോഷണ സംഘത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം ഇറച്ചി വ്യാപാരികളിലേക്ക് നീങ്ങുകയാണ്. വളർത്തുമൃഗങ്ങളെ പരിപാലിക്കാനെന്ന വ്യാജേന ജോലിക്ക് കയറിക്കൂടിയാണ് സംഘം മൃഗങ്ങളെ മോഷ്ടിക്കുന്നത്.
സുരേഷ് ബാബു പിടിയിലാകുമ്പോൾ രക്ഷപ്പെട്ട ജ്യോതിഷ് കന്നുകാലികളെ മോഷ്ടിച്ച് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നാണ് പൊലീസ് പറയുന്നത്. കന്നുകാലികളെ പരിപാലിക്കാൻ ഇയാൾ വിവിധയിടങ്ങളിൽ ജോലി ചെയ്തിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പുറക്കാട്ടിരി പുതിയ പാലത്തിന് സമീപമുള്ള മാവൂർ റോഡ് സ്വദേശി പി.ടി. രമേശിെൻറ ഫാമിൽ ഇയാൾ ജോലി ചെയ്തിരുന്നു. ഇവിടെ നിന്ന് രണ്ട് തവണയാണ് പോത്തിനെ മോഷ്ടിച്ചു കടത്തിയത്.
സുരേഷ് ബാബുവും ജ്യോതിഷും മോഷ്ടിച്ച് കടത്തിയ ഒരു പോത്തിനെ പൊലീസ് മഞ്ചേരിയിൽനിന്ന് കണ്ടെടുത്തു. ഒരു മാസം മുമ്പ് കർഷകനായ എടക്കാട് പാലക്കട വയലിൽ രമേശെൻറ ഫാമിൽനിന്ന് പോത്തിനെ അറുത്തു കടത്തിയ സംഭവത്തിൽ പങ്കില്ലെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി. കൂട്ടുപ്രതിയെ പിടികൂടി വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ പറയാനാവൂവെന്ന് കേസന്വേഷിക്കുന്ന എസ്.ഐ കെ.രാജീവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.