കല്യാണത്തിന് സദ്യയൊരുക്കാതെ പാചകക്കാരൻ മുങ്ങി; വധുവിെൻറ മാതാപിതാക്കൾ ബോധരഹിതരായി
text_fieldsനെട്ടൂർ: സദ്യ എത്തിക്കാതെ പാചകക്കരൻ മുങ്ങിയത് കല്യാണവീട്ടുകാരെ വെട്ടിലാക്കി. പനങ്ങാട് വർക്കി മെമ്മോറിയൽ ഹാളിലായിരുന്നു ഞായറാഴ്ച കല്യാണം. എഴുപുന്നയിൽനിന്നുള്ള വരനും പനങ്ങാട്ടുനിന്നുള്ള വധുവും കടവന്ത്രയിലെ ക്ഷേത്രത്തിൽനിന്ന് താലികെട്ട് കഴിഞ്ഞ് വീട്ടുകാരോടൊപ്പം രാവിലെ ഹാളിലെത്തി. 11 കഴിഞ്ഞിട്ടും ഭക്ഷണമെത്താതെവന്നപ്പോൾ െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ കാറ്ററിങ് സെൻററിലെത്തി.
പനങ്ങാട് മുണ്ടേമ്പിള്ളി തയ്യത്ത്ശ്ശേരി സൈജുവായിരുന്നു പെൺവീട്ടുകാരിൽനിന്ന് 50,000 രൂപ മുൻകൂർ വാങ്ങി സദ്യ ഏറ്റെടുത്തത്. എന്നാൽ, കാറ്ററിങ് സെൻററിലെത്തിയ െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർക്ക് കാര്യം മനസ്സിലായി. സദ്യയൊരുക്കാതെ കാറ്ററിങ്ങുകാരൻ മുങ്ങിയതാണെന്ന്. വിവരമറിഞ്ഞ് വധുവിെൻറ മാതാപിതാക്കൾ ബോധരഹിതരായി.
കാറ്ററിങ് കരാറുകാരെൻറ പനങ്ങാെട്ട സഹായികളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തലേന്ന് രാത്രി പച്ചക്കറികൾ അരിഞ്ഞുവെക്കാൻ പറഞ്ഞതല്ലാതെ തങ്ങൾക്ക് നിർദേശമെന്നും ലഭിച്ചില്ലെന്നും അപകടം അറിഞ്ഞതിനാൽ തങ്ങൾ സ്ഥലം വിട്ടതായും സഹായികൾ പറഞ്ഞു. തുടർന്ന് വിഷയത്തിൽ ഇടപെട്ട പനങ്ങാട് സെൻട്രൽ െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ ഉണർന്നുപ്രവർത്തിച്ചു.
സമീപത്തെ ഹോട്ടലുകൾ, കാറ്ററിങ് സെൻററുകൾ എന്നിവിടങ്ങളിൽനിന്ന് കിട്ടാവുന്ന ഭക്ഷണം ശേഖരിച്ചെത്തിച്ചു. മട്ടാഞ്ചേരിയിലെ ഹോട്ടലിൽനിന്ന് ചിക്കൻ ബിരിയാണിയും എത്തി. വരെൻറ പാർട്ടിക്ക് മരടിലെ ഹോട്ടലിൽനിന്ന് സദ്യയും ഏർപ്പാടാക്കി. വരെൻറ വീട്ടുകാരുടെ സഹകരണം ഏറെ ആശ്വാസമായി. െറസിഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പൊലീസിൽ പരാതിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.