വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം; സംസ്കൃത മേധാവിക്ക് മുൻകൂർ ജാമ്യം
text_fieldsതിരുവനന്തപുരം: ഗവേഷക വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവി ഡോ. വിജയകുമാരിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. നെടുമങ്ങാട് എസ്.സി, എസ്.ടി കോടതിയാണ് ജാമ്യം അനുവദിച്ചത്.
മൂന്ന് ഞായറാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഉപാധികളുണ്ട്. സമാനമായ രീതിയിൽ ഇനി സംഭവങ്ങൾ ഉണ്ടാകരുതെന്നും നിർദേശമുണ്ട്. ഗവേഷക വിദ്യാർഥി വിപിൻ വിജയന്റെ പരാതിയിൽ ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിച്ച വിപിന്റെ പി.എച്ച്.ഡി പ്രബന്ധം നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്കൃതം അറിയില്ലെന്നും കാണിച്ച് വിജയകുമാരി വൈസ് ചാൻസലര്‍ക്ക് കത്തു നല്‍കിയിരുന്നു. ഒ
ക്ടോബർ 15ന് നടന്ന ഓപൺ ഡിഫൻസിന് ശേഷവും ഗവേഷണ വിദ്യാർഥി സമർപ്പിച്ച പ്രബന്ധത്തിൽ ഒപ്പിടാൻ വിജയകുമാരി വിസമ്മതിച്ചിരുന്നു. വിജയകുമാരിക്ക് കീഴിലാണ് നേരത്തെ വിപിൻ എം.ഫിൽ പൂർത്തിയാക്കിയത്. എം.ഫിൽ ചെയ്യാൻ എത്തിയ കാലം മുതൽ തന്റെ ഗൈഡായിരുന്ന വിജയകുമാരി, വ്യക്തിപരമായും ജാതി പറഞ്ഞും അവഹേളിച്ചിരുന്നുവെന്നാണ് ഡി.ജി.പിക്ക് നല്കിയ പരാതിയിൽ ചൂണ്ടിക്കാണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

