Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓഹരി വാഗ്ദാനം ചെയ്ത്...

ഓഹരി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതിയില്‍ കേസ്

text_fields
bookmark_border
Balasubramanian has waged a two-decade-long legal battle in the Gopi murder case
cancel

കൊച്ചി: കമ്പനിയില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ പുതുമന, ചീഫ് ഫിനാന്‍സ് ഓഫിസര്‍ ടി. സുനില്‍കുമാര്‍, കമ്പനിയിലെ മറ്റ് ഡയറക്ടര്‍മാർ എന്നിവർെക്കതിരെ കേസ്. ബംഗളൂരു ആസ്ഥാനമായ ഐ.എസ്.ഡി.സി പ്രോജക്ട്‌സ് നല്‍കിയ പരാതിയില്‍ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തത്.

ഡോ. സ്റ്റീഫന്‍ പുതുമന കമ്പനിയുടെ ഓഹരികള്‍ വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് സുനില്‍കുമാറിെൻറ നിർദേശം അനുസരിച്ച് 2018, 2019 വര്‍ഷങ്ങളില്‍ നാലുതവണയായി 2.37 കോടി കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതിക്കാര്‍ ബോധിപ്പിച്ചു.

2019 സെപ്റ്റംബറില്‍ നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് അനുവദിച്ച ഓഹരിപത്രം നല്‍കിയെങ്കിലും തീയതിയിലെ പിശക് തിരുത്താനും പുതിയ ഓഹരി നല്‍കിയത് കമ്പനി രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി തിരികെ കൈവശപ്പെടുത്തിയെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും പിന്നീട് നൽകിയില്ലെന്നും പരാതിക്കാര്‍ ഉന്നയിച്ചു. ഓഹരിക്കായി സ്വീകരിച്ച തുക കണക്കുകളില്‍ മൂലധനമായി കാണിക്കാതെയും ഓഹരിപത്രം കൈമാറാതെയും കബളിപ്പിച്ചതായും ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casefraudulent offer of shares
News Summary - Case on fraudulent offer of shares
Next Story