Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴികളെ...

കോഴികളെ കൊണ്ടുപോയി പണം നൽകാതെ വഞ്ചിച്ച കേസ്: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
Case of taking away chickens and not paying: One arrested
cancel
camera_alt

മുഹമ്മദ് അബ്ദുറഹിമാൻ

മേലാറ്റൂർ: കോഴിക്കുഞ്ഞുങ്ങളെ നൽകാമെന്ന് പറഞ്ഞ് ഫാമിൽനിന്ന് കോഴികളെ കൊണ്ടുപോയി വഞ്ചിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊപ്പം കൈപ്പുറം കോഴിക്കാട്ടിൽ മുഹമ്മദ് അബ്ദുറഹിമാനെയാണ് (38) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടത്തൂർ സ്വദേശികളായ ചെറുമല ഉനൈസ്, അയൽവാസി ബുഷറ എന്നിവരുടെ പരാതി പ്രകാരമാണ് കേസ്.

വെട്ടത്തൂർ കവല തെക്കൻമലയിലുള്ള ഫാമിൽനിന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് 18.58 ലക്ഷം രൂപ വിലമതിക്കുന്ന കോഴികളെ കൊണ്ടുപോയത്. പകരം കോഴിക്കുഞ്ഞുങ്ങളെ നൽകാമെന്നുമായിരുന്നു കരാറെങ്കിലും പിന്നീട് പണമോ കോഴിക്കുഞ്ഞുങ്ങളെയോ നൽകാതെ വഞ്ചിച്ചെന്നുമാണ് പരാതി. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് കേസ്.

ഇതിൽ രണ്ടാം പ്രതിയെയാണ് എറണാകുളത്തുെവച്ച് പിടികൂടിയത്. ഇയാളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ഒന്നും മൂന്നും പ്രതികൾ ഒളിവിലാണ്. എസ്.െഎ കെ.വി. മത്തായി, എസ്.സി.പി.ഒ ജോർജ് സെബാസ്റ്റ്യൻ, സി.പി.ഒ ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestchicken
News Summary - Case of taking away chickens and not paying: One arrested
Next Story