പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 347 കേസുകൾ
text_fieldsതിരുവനന്തപുരം: ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 347 കേസുകൾ. സർക്കാറിെൻറ ഒൗദ്യോഗിക കണക്കാണിത്. വഞ്ചന, കബളിപ്പിക്കൽ, പണം തട്ടൽ, സ്വഭാവദൂഷ്യം, മാനഭംഗപ്പെടുത്തൽ, മദ്യപിച്ച് കൃത്യവിലോപം, ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയാണിത്.
എന്നാൽ, കസ്റ്റഡിമരണം പോലുള്ള കുറ്റത്തിന് ഒമ്പത് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി പുരോഗമിക്കുന്നത്. വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി.െഎ, എസ്.െഎ ഉൾപ്പെടെ ഒമ്പത് പൊലീസുകാർക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകി.
അവരിപ്പോഴും സർവിസിൽ തുടരുകയാണ്. േകാട്ടയത്ത് കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരു എസ്.െഎയെ പിരിച്ചുവിട്ടു. സർക്കാർ നടപടിയെ ചോദ്യംചെയ്ത് ഇൗ ഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ചില പൊലീസ് ഉദ്യോഗസ്ഥരെ സ്വഭാവദൂഷ്യത്തിെൻറ പേരിൽ സർവിസിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
