Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർട്ടൂൺ വിവാദം:...

കാർട്ടൂൺ വിവാദം: ന്യായീകരിച്ച് അക്കാദമി, സെക്രട്ടറിക്ക് വധഭീഷണി

text_fields
bookmark_border
കാർട്ടൂൺ വിവാദം: ന്യായീകരിച്ച് അക്കാദമി, സെക്രട്ടറിക്ക് വധഭീഷണി
cancel

തൃശൂർ: കാർട്ടൂൺ പുരസ്കാര വിവാദത്തിൽ ന്യായീകരണവുമായി ലളിതകല അക്കാദമി. അംശവടി മതചിഹ്നമല്ലെന്നും അധികാര ചിഹ്നമാണെന്നും അധികാര ചിഹ്നത്തെ വിമർശിക്കാൻ സ്വാതന്ത്ര ്യമുണ്ടെന്നും ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ വ്യക്തമാക്കി. അവാർഡ് പി ൻവലിക്കുമെന്ന് അക്കാദമി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനി ടെ, കാർട്ടൂൺ അവാർഡിെൻറ പേരിൽ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് ഫോണിൽ വധഭീഷണ ി. കത്തോലിക്ക സഭ പ്രതിനിധി എന്ന് പറഞ്ഞാണ് ഫോൺ വിളി ആരംഭിച്ചത്. തെറിവിളിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തുവേത്ര. ഫോൺ നമ്പർ സഹിതം ഈസ്റ്റ് പൊലീസിന് സെക്രട്ടറി പരാതി നൽകി.

കത്തോലിക്ക സഭയുടെ പ്രതിഷേധത്തെത്തുടർന്ന് അവാർഡ് തീരുമാനം പുനപ്പരിശോധിക്കാൻ മന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടിരുന്നു. തീരുമാനം പുനപ്പരിശോധിക്കുമെന്ന് ചെയർമാൻ നേമം പുഷ്പരാജും അറിയിച്ചു. ഇതിനെതിരെ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് കാർട്ടൂണിനെ ന്യായീകരിച്ച് അക്കാദമി രംഗത്ത് വന്നതെന്ന് സൂചനയുണ്ട്.

വിവാദത്തിൽ കത്തോലിക്ക സഭയുടെ പ്രതിഷേധം വ്യാഴാഴ്ചയും തുടർന്നു. കെ.സി.വൈ.എം അക്കാദമി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. പാസ്റ്ററൽ സെൻററിൽ നിന്ന് ആരംഭിച്ച മാർച്ച് അക്കാദമിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. ക്രൈസ്തവ വിശ്വാസങ്ങളെ മുറിവേൽപ്പിക്കുന്ന കാർട്ടൂൺ അവാർഡ് പിൻവലിച്ച്, അക്കാദമി അധികൃതർ മാപ്പ് പറയണമെന്ന് കെ.സി.വൈ.എം ആവശ്യപ്പെട്ടു. തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് ബിജു കുണ്ടുകുളം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻറ് സാജൻ ജോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ഡിറ്റോ കൂള, അനൂപ് പുന്നപ്പുഴ, സി.ജെ. സാജൻ, ഫാ. റെനാൾഡ് പുലിക്കോടൻ, എം.പി. സിജോ, കരോളിൻ ജോഷ്വ, അഖിൽ ജോസ്, വില്യംസ് എന്നിവർ സംസാരിച്ചു.


സാംസ്കാരിക മന്ത്രിെക്കതിരെ സി.പി.െഎ
തിരുവനന്തപുരം: ലളിതകല അക്കാദമിയുടെ വിവാദ കാർട്ടൂൺ പുരസ്കാരം പുനഃപരിശോധിക്കണമെന്ന സാംസ്കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ സി.പി.െഎ. ലളിതകല അക്കാദമി ഒരു സ്വയംഭരണ സ്ഥാപനമാണെന്നും അതിൽ ഇടപെടാൻ ഒരുമന്ത്രിക്കും അവകാശമില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

മതപ്രതീകങ്ങളെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ച കാർട്ടൂണിന് പുരസ്കാരം നൽകിയതിനോട് യോജിപ്പില്ലെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞിരുന്നു. ഇൗവിഷയം പുനഃപരിശോധിക്കാൻ ലളിതകല അക്കാദമിയോട് നിർദേശിെച്ചന്നാണ് അദ്ദേഹം ഡൽഹിയിൽ പറഞ്ഞത്. കുന്നത്തുനാടിലെ വിവാദ നിലംനികത്തൽ വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന് മുകളിലും നിയമം അറിയുന്നവരുണ്ടെന്നും കാനം പറഞ്ഞു.

2008ന് ശേഷം ഭൂമി നികത്താൻ നിയമം അനുവദിക്കുന്നില്ല. 2008ന് ശേഷം കരഭൂമിയാവാത്തതും നിലം എന്ന് രേഖയിലുള്ള ഭൂമി മാറ്റാൻ സർക്കാർ നിയമം പാസാക്കിയിട്ടുണ്ട്. ഒരു കാര്യത്തിലും എൽ.ഡി.എഫിൽ തർക്കമില്ല. മുൻ റവന്യൂ െസക്രട്ടറിയെ മാറ്റണമെന്ന് റവന്യൂ മന്ത്രി ആവശ്യപെട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franko mulakkalcartoon issue
News Summary - cartoon issue
Next Story