സർക്കാർ നിർദേശം തള്ളി; കാർട്ടൂൺ അവാർഡ് അക്കാദമി പിൻവലിക്കില്ല
text_fieldsതൃശൂർ: വിവാദ കാർട്ടൂൺ അവാർഡ് പിൻവലിക്കേണ്ടെന്ന് ലളിതകല അക്കാദമി നിർവാഹക സമി തി, ജനറൽ കൗൺസിൽ യോഗങ്ങൾ തീരുമാനിച്ചു. പുനഃപരിശോധിക്കണമെന്ന സർക്കാർ നിർദേശം തള്ളി. അവാർഡ് പിൻവലിക്കിെല്ലന്ന അക്കാദമി തീരുമാനത്തിന് ഇരുസമിതിയും പിന്തുണയ ും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ ജൂറി തീരുമാനത്തോടൊപ്പം നിൽക്കാനും തീരുമാനിച്ചു. അതേസമയം, ജനറൽ കൗൺസിൽ അംഗങ്ങളായ സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, കലാമണ്ഡലം പ്രതിനിധികൾ നിർണായക യോഗത്തിൽനിന്ന് വിട്ടുനിന്നു.
തീരുമാനത്തിൽ ഭരണഘടന പ്രശ്നം ഉണ്ടായോ എന്നും മത വിഭാഗങ്ങളുടെ അവകാശം ഹനിക്കപ്പെട്ടോ എന്നും പരിശോധിക്കാൻ നിയമ വിദഗ്ധരുമായി ചർച്ച ചെയ്യും. ഇത് ലംഘിച്ചതായി കണ്ടെത്തിയാൽ തിരുത്തും.
വിവാദ കാർട്ടൂൺ മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് യോഗം വിലയിരുത്തിയതായി ചെയർമാൻ നേമം പുഷ്പരാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അവാർഡ് പിൻവലിക്കണമെന്ന് സാംസ്കാരിക മന്ത്രി ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. കാർട്ടൂണിലെ അംശവടി ക്രൈസ്തവ വിശ്വാസ ചിഹ്നമല്ല. അത് അധികാര ചിഹ്നമാണ്. ഇക്കാര്യം മതപണ്ഡിതന്മാരുമായി സംസാരിച്ച് അക്കാദമി വ്യക്തത വരുത്തിയിട്ടുണ്ട്. അക്കാദമി പ്രവർത്തനത്തിൽ സർക്കാറോ മന്ത്രിയോ ഇടപെട്ടിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, നിർവാഹക സമിതി അംഗങ്ങളായ എബി എൻ. ജോസഫ്, ബൈജുദേവ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.