കാരക്കോണം മെഡിക്കൽ കോളജ് സീറ്റ് തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsകൊച്ചി: മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ലക്ഷങ്ങ ൾ വാങ്ങി തട്ടിപ്പ് നടത്തിയ കാരക്കോണം മെഡിക്കൽ കോളജ് സീറ്റ് തട്ടിപ്പ് കേസിെൻറ അന്വേ ഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഹൈകോടതി ഉത്തരവ്. രാഷ്ട്രീയ സ്വാധീനവും മറ്റും മൂലം അന്വ േഷണം വഴിമുട്ടിയ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യെപ്പട്ട് പണം നഷ്ടപ്പെട്ട രക്ഷിതാക്കൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ ഡയറക്ടറും തിരുവനന്തപുരം ലോക്സഭ സീറ്റിൽ സി.പി.ഐ സ്ഥാനാർഥിയുമായിരുന്ന ബെന്നറ്റ് എബ്രഹാം, ബിഷപ് എ. ധർമരാജ് റസാലം എന്നിവരടക്കമുള്ളവരെ പ്രതി േചർത്ത് വെള്ളറട, നെയ്യാറ്റിൻകര, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സീറ്റ് വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.
കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ചാണ് ഹരജി നൽകിയത്. മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അതേസമയം, പരാതികളിൽ കഴമ്പില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ കോടതി ഡി.ജി.പിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.