Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരക്കുവണ്ടികൾ...

ചരക്കുവണ്ടികൾ വൈകുന്നു, പച്ചക്കറിവിപണിയെ ബാധിച്ചു

text_fields
bookmark_border
Vegetables
cancel

തിരുവനന്തപുരം: തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കേര ളത്തിലേക്ക് ചരക്കുവണ്ടികൾ വൈകുന്നു. പച്ചക്കറി, പഴം അടക്കം അവശ്യസാധനങ്ങളുമായെത ്തേണ്ട വണ്ടികളാണ് ചെക്പോസ്റ്റുകളിൽ കുടുങ്ങിയത്.

സംസ്ഥാനത്ത് കൂടുതൽ കോവി ഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അതിർത്തികളിൽ തമിഴ്നാട് പിടിമുറുക്കുന്നത്. കേരളത്തിൽനിന്ന് സാധനങ്ങളെടുക്കാൻ േപായി മടങ്ങിയ വണ്ടികളും സാധനമിറക്കി മടങ്ങുന്ന വണ്ടികളും അതിർത്തിയിൽ പിടിച്ചിടുന്നുണ്ട്. ലോറികൾ വൈകുന്നത് പച്ചക്കറി വിപണിയിലടക്കം പ്രതിഫലിച്ചുതുടങ്ങി. സവാളയടക്കം പല സാധനങ്ങൾക്കും രണ്ട് മുതൽ ആറ് രൂപ വരെ കൂട്ടിയാണ് വിൽപന. നേരേത്തയുള്ള സ്റ്റോക്കാണ് ചൊവ്വാഴ്ച പലയിടങ്ങളിലും വിറ്റത്.

പച്ചക്കറിക്ക് പുറമേ അരിയും പയറും ഉഴുന്നും മുളകുമടക്കം നിത്യോപയോഗ സാധനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ചരക്കുഗതാഗതം നിലക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഡ്രൈവർമാരും കേരളത്തിലേക്ക് വരാൻ മടിക്കുന്നുണ്ട്. കേരളത്തിൽനിന്ന് മടങ്ങുന്ന ഡ്രൈവർമാരെ 14 ദിവസം നിരീക്ഷണലാക്കുന്നതായും പറയുന്നു. ജനത കർഫ്യൂവിനെ തുടർന്ന് ഒരുദിവസം പച്ചക്കറി സംഭരണം തടസ്സപ്പെട്ടിരുന്നു. ഇതിെൻറ സ്വാഭാവിക കുറവിന് പിന്നാലെയാണ് അതിർത്തികളിലെ പ്രതിസന്ധി.

ഇതര സംസ്ഥാനങ്ങളിലെ ഡ്രൈവർമാരുടെ വൈമുഖ്യം കണക്കിലെടുത്ത് കേരളത്തിൽനിന്നുതന്നെ ഡ്രൈവർമാരെ അയക്കാൻ ക്രമീകരണം ആരംഭിച്ചിട്ടുണ്ട്.
അതോടൊപ്പം ലോറിലഭ്യത ഉറപ്പുവരുത്തുന്നതിന് ഉടമകളുടെ പട്ടിക തയാറാക്കാനും കലക്ടർമാർ നടപടി തുടങ്ങി.

ആവർത്തിച്ചുള്ള ഉറപ്പ്, പക്ഷേ പാഴ്വാക്ക്

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ചരക്കുവണ്ടികൾ തടയില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഒാഫിസിലേക്ക് വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഒാഫിസ് ഉറപ്പ് നൽകിയിരുന്നു.

മുമ്പ് ചീഫ് സെക്രട്ടറിതല ചർച്ചയിലും ഉറപ്പ് നൽകിയെങ്കിലും പിറ്റേന്ന് തടയുന്ന സ്ഥിതിയുണ്ടായി. ചരക്ക് നീക്കം തടസ്സപ്പെട്ടാൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ അടിയന്തര ഇടപെടലിന് സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsvegetable marketcargo vehicle
News Summary - cargo vehicle late; affected vegetable market -kerala news
Next Story