കർദിനാളിനെതിരെ വ്യാജരേഖ: പോൾ തേലക്കാട്ടിൽനിന്ന് ഇ-മെയിൽ രേഖകൾ കണ്ടെടുത്തു
text_fieldsകൊച്ചി: സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെയുള്ള വ്യാജരേ ഖ കേസിൽ ഫാദർ പോൾ തേലക്കാട്ടിെൻറ ഓഫിസ് പൊലീസ് പരിശോധിച്ച് വിവാദമായ ഇ-മെയിൽ രേഖകൾ ക ണ്ടെടുത്തു. കർദിനാളിനെതിരെ സിനഡ് യോഗത്തിൽ ഹാജരാക്കിയത് ഇ മെയിൽ വഴി ലഭിച്ച രേഖകളാണെന്ന് പോൾ തേലക്കാട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പൊലീസ് ഇ-മെയിൽ രേഖകൾ കണ്ടെടുത്തത്. സംഭവത്തിൽ വ്യക്തത വരുത്തിയതായി പൊലീസ് സംഘം അറിയിച്ചു.
മെയിൽ അയച്ചത് ആരാണെന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വ്യാജരേഖ കേസിെൻറ ചോദ്യം ചെയ്യൽ വേളയിൽ ഫാദർ ഹാജരാക്കിയ 28 പേജ് രേഖകൾ പൊലീസ് സ്വീകരിച്ചിരുന്നില്ല. ഇവയാണ് നേരിട്ടെത്തി ശേഖരിച്ചത്. സമഗ്രമായ അന്വേഷണം നടത്താമെന്ന് പൊലീസ് ഉറപ്പു നൽകിയതായാണ് സൂചന. ഇതിനിടയിൽ സത്യദീപത്തിെൻറ ഓഫിസ് റെയ്ഡ് ചെയ്ത് കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു എന്ന തരത്തിൽ വാർത്ത പരക്കുന്നതിനെതിരെ സഭ സുതാര്യത സമിതി(എ.എം.ടി) രംഗത്തുവന്നു. രേഖകൾ സ്വീകരിക്കുകയാണ് ചെയ്തതെന്നും മറ്റുവാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രസിഡൻറ് മാത്യു ജോസഫ്, സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, പി.ആർ.ഒ ഷൈജു ആൻറണി എന്നിവർ വ്യക്തമാക്കി.
വ്യാജരേഖ സംബന്ധിച്ച കേസിൽ പോൾ തേലക്കാട്ടിെൻറ ഓഫിസിൽ റെയ്ഡ് നടത്തിയെന്നും ഹാർഡ് ഡിസ്ക് പിടിച്ചെടുത്തെന്നുമുള്ള തരത്തിൽ നടക്കുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത പി.ആർ.ഒ ഡോ.പോൾ കരേടൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.