കാർ കിണറ്റിൽ വീണു; ഫൈസൽ ജീവിതത്തിലേക്ക് തിരിച്ചുകയറി
text_fieldsമാങ്കാവ്: പിന്നോെട്ടടുത്ത കാർ ഫ്ലാറ്റിെൻറ മുറ്റത്തെ കിണറ്റിൽ വീണു. നിറയെ വെള്ളമുള്ള കിണറിൽ മുങ്ങിയ കാറിൽനിന്ന് ഉടമ അദ്ഭുതകരമായി രക്ഷപ്പെട്ടു. പന്നിയങ്കര കണ്ണഞ്ചേരി ൈഹേവ അപ്പാർട്മെൻറിലെ താമസക്കാരൻ ഫറോക്ക് വലിയാട്ട് ഫൈസലാണ് (56) ബുധനാഴ്ച ഉച്ചക്ക് രണ്ടേകാലോടെ അപകടത്തിൽപെട്ടത്.
കാർ പിന്നോെട്ടടുക്കുന്നതിനിടെ പെെട്ടന്ന് തൊട്ടടുത്ത കിണറിെൻറ ആൾമറയിലിടിച്ച് പിൻഭാഗം കുത്തി കിണറിലേക്ക് വീഴുകയായിരുന്നു. ഒാേട്ടാമാറ്റിക് ഗിയറുള്ള സെലേറിയ കാറാണ്. മൂന്നാൾ ആഴത്തിൽ വെള്ളമുള്ള കിണറിൽ, കാർ പൂർണമായും മുങ്ങും മുമ്പ് മുന്നിലെ ഡോർ തുറക്കാനായതിനാലാണ് ഫൈസലിന് രക്ഷപ്പെടാനായത്. വ്യാസം കൂടിയ കിണറായതിനാലാണ് ഫൈസലിന് ഡോർ തുറക്കാനായത്.
നിസ്സാര പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. സ്റ്റേഷൻ ഒാഫിസർ അജിത്കുമാർ പനോത്തിെൻറ നേതൃത്വത്തിൽ മീഞ്ചന്ത അഗ്നിശമന വിഭാഗം എത്തി. മുങ്ങൽ വിദഗ്ധരായ ഇ. ഹാബുദ്ദീൻ, ടി.എസ്. രതീഷ് എന്നിവർ കിണറ്റിൽ മുങ്ങി ക്രെയിനിെൻറ സഹായത്തോടെയാണ് കാർ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
