നായ് പരിശീലനകേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് ഇടപാട്: റോബിൻ ജോർജ് പിടിയിൽ
text_fieldsറോബിൻ ജോർജിനെ കുമാരനെല്ലൂരിലെ വാടകവീട്ടിൽ
തെളിവെടുപ്പിനെത്തിച്ചപ്പോൾ
ഗാന്ധിനഗർ(കോട്ടയം): കുമാരനെല്ലൂരിൽ നായ് പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് ഇടപാട് നടത്തിയ കേസിൽ ഒളിവിലായിരുന്ന പാറമ്പുഴ തെക്കേ തുണ്ടത്തിൽ വീട്ടിൽ റോബിൻ ജോർജ് (28) പിടിയിൽ. ചോദ്യം ചെയ്യലിനുശേഷം ഇയാളെ കുമാരനെല്ലൂരിലെ വാടകവീടിനോടുചേർന്ന നായ് പരിശീലനകേന്ദ്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
തമിഴ്നാട് തിരുനെൽവേലിക്കടുത്തുള്ള സുരാന്ധയിൽനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച റോബിനെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ സാഹസികമായി പിടികൂടുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇയാൾ തമിഴ്നാട്ടിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിൽ പൊലീസ് അവിടെയെത്തി പിടികൂടുകയായിരുന്നു. ഡോഗ് ട്രെയിനറായ റോബിന്റെ കുമാരനെല്ലൂരിലെ വാടകവീട്ടിൽനിന്ന് തിങ്കളാഴ്ച അർധരാത്രിയോടെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും കോട്ടയം നാർകോട്ടിക് സെല്ലും 17.8 കിലോ കഞ്ചാവ് പിടികൂടിയത്.
ഒന്നരവർഷമായി ഡെൽറ്റ കെ9 എന്ന സ്ഥാപനം നടത്തിവരുന്ന റോബിൻ നായ്ക്കൾക്ക് പരിശീലനം നൽകുന്നതിനൊപ്പം ഡോഗ് ഹോസ്റ്റലും നടത്തിവരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

