ഒഴിവുകൾ പൂഴ്ത്തിവെച്ച് താൽക്കാലിക നിയമനം നടത്തുന്നതായി പരാതി
text_fieldsതിരുവനന്തപുരം: എൽ.ഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിെൻറ കാലാവധി അവസാനിക്കാൻ എ ട്ടു മാസം മാത്രം ബാക്കി നിൽക്കെ നിയമനം ലഭിച്ചത് 23 ശതമാനം പേർക്ക് മാത്രം. വിവിധ വകുപ്പ ുകൾ ഒഴിവുകൾ പൂഴ്ത്തിവെച്ചതോടെ ചില ജില്ലകളിൽ നിയമനം 20 ശതമാനത്തിലും താഴെയാണ്. റ ാങ്ക് പട്ടിക നിലവിൽ വന്നിട്ട് രണ്ടു വർഷത്തിലധികമായിട്ടും കഴിഞ്ഞ റാങ്ക് പട്ടിക യിൽനിന്ന് നിയമനം ലഭിച്ചവരുടെ പകുതി പേർക്ക് പോലും ഇത്തവണ നിയമനം ലഭിച്ചിട്ടില്ല. നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ സെക്രേട്ടറിയേറ്റിനു മുന്നിൽ കണ്ണ് മൂടിക്കെട്ടി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തുള്ള സമരവും സംഘടിപ്പിച്ചു.
അടുത്ത ആഗസ്റ്റ് 31ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും. 14 ജില്ലകളിലായി 5560 പേരാണ് റാങ്ക് പട്ടികയിലുള്ളത്. രണ്ടു വർഷത്തിലധികമായിട്ടും നിയമനം ലഭിച്ചത് 1307 പേർക്ക് മാത്രം. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർക്ക് നിയമനം ലഭിച്ചത്; എൻ.ജെ.ഡി ഉൾപ്പെടെ 182പേർക്ക്. എറണാകുളം (137), മലപ്പുറം (102), കോഴിക്കോട് (129) എന്നിവിടങ്ങളാണ് നൂറിൽ അധികം പേർക്ക് നിയമനം ലഭിച്ച ജില്ലകൾ. കോട്ടയം ജില്ലയിൽ റാങ്ക് പട്ടികയിലെ 17 ശതമാനം പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. തൊട്ടുമുമ്പത്തെ റാങ്ക് പട്ടികകളിൽ നിന്നുമായി 3687 പേർക്കാണ് നിയമനം ലഭിച്ചത്.
തദ്ദേശസ്വയംഭരണ വകുപ്പിൽ ഉൾപ്പെടെ ഒഴിവുകൾ ഉണ്ടായിട്ടും റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ഉദ്യോഗാർഥികളുെട പരാതി. പ്രതീക്ഷിക്കുന്ന ഒഴിവുകൾ റിേപ്പാർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടും പാലിക്കുന്നില്ലെന്നും ഇവർ പറയുന്നു. ചില വകുപ്പുകളിൽ ഒഴിവുകൾ മറച്ചുവെച്ച് താൽക്കാലികക്കാരെ ഉപയോഗിച്ച് ജോലിചെയ്യിക്കുന്നതായും ഉദ്യോഗാർഥികൾ പറയുന്നു.
ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കാനുള്ള 361 ഗ്രാമപഞ്ചായത്തുകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചാൽ കൂടുതൽ പേർക്ക് നിയമനാവസരം ഒരുങ്ങുമെന്നും ഉദ്യോഗാർഥികളുടെ സംഘടനയായ ഒാൾ കേരള ടൈപ്പിസ്റ്റ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ജോൺസൺ നെറോന, അനീഷ്, അശ്വതി, മഹേഷ്, ജയകൃഷ്ണൻ എന്നിവർ വാർത്തസേമ്മളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.